ഹോമിയോപ്പതി
ത്വരിതഗതിയില്‍ വളര്‍ന്നുവരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. ഈ സമ്പ്രദായം ലോകമാകമാനം പ്രയോഗത്തിലുണ്ട്. രോഗശമനത്തിലെ മൃദുസമീപനവും ഔഷധങ്ങളുടെ സപരക്ഷിതത്വവും കാരണം ഇന്ത്യിലെ ഈ ചികിത്സാ പദ്ധതി ഒരു നാട്ടുനടപ്പായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യിയിലെ ജനങ്ങളില്‍ ഏതാണ്ട് 10% പേര്‍ തങ്ങള്‍ ആരോഗ്യാവശ്യങ്ങള്‍ക്ക് പൂര്‍ണമായും ഹോമിയോപ്പതിയെ ആശ്രയിക്കുന്നതായും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ജനപ്രീതിയുള്ള ചികിത്സാപദ്ധതിയാണിതെന്നും ഒരു പഠനം കാണിക്കുന്നു.
ഏതാണ്ട് ഒന്നര നൂറ്റാണ്ടിലധികമായി ഹോമിയോപ്പതി ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇന്ത്യന്‍ പാരമ്പര്യവുമായി വളരെയധികം ഇഴുകിച്ചേര്‍ന്നു കഴിഞ്ഞ ഈ വൈദ്യസമ്പ്രദായം വളരെയധികം ആളുകളുടെ ആരോഗ്യസംരക്ഷണത്തില്‍ പങ്കുവഹിക്കുന്നതിനാല്‍ ദേശീയ ചികിത്സാപദ്ധതികളിലൊന്നായി അംഗീകാരം നേടിയിട്ടുണ്ട്. മാനസികവും വൈകാരികവും, ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ സമഗ്രമായി രോഗാവസ്ഥയെ പരിഗണനയിലെക്കുന്നതിനാലാണ് ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയുടെ കരുത്ത്.
‘സദൃശം’ എന്നര്‍ത്ഥമുള്ള ‘ഹോമോയ്സ്’ എന്ന ഗ്രീക്ക്‌പദവും ‘വിഷമമനുഭവിക്കുന്ന’ എന്നര്‍ത്ഥമുള്ള ‘പാത്തോസ്’ എന്ന ഗ്രീക്ക്‌പദവും ചേര്‍ന്നാണ് ഹോമിയോപ്പതി എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ആരോഗ്യമുള്ള ആളുകള്‍ ഉപയോഗിച്ചാല്‍ രോഗസമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്തുക്കളെ നിര്‍ദ്ദിഷ്ടങ്ങളായ ലഘു മാത്രകളില്‍ നല്കി രോഗങ്ങളെ ലളിതമായി ചികിത്സിക്കുകയാണ് ഹോമിയോപ്പതിയില്‍ ചെയ്യുന്നത്. ‘സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു’ എന്നാണ് ഹോമിയോപ്പതിയുടെ പിന്നിലുള്ള തത്വം. 19-20 നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡോ. സാമുവല്‍ ഹാനിമാന്‍ (1755-1843) ആണ് ഹോമിയോപ്പതിക്ക് ശാസ്ത്രീയമായ അസ്തിവാരമിട്ടത്. രണ്ട് നൂറ്റാണ്ടിലേറെയായി ഈ ചികിത്സാരീതി മാനവരാശിക്ക് സേവനം നല്കിവരുന്നു. ഡോ. ഹാനിമാന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ പ്രകൃതിസഹജമായതിനാലും അനുഭവസിദ്ധാന്തമായതിനാലും കാലം അംഗീകരിച്ച വൈദ്യസമ്പ്രദായമായി തുടര്‍ന്നുവരുന്നു.