Homeopathy ഹോമിയോപ്പതി

Homeopathy ഹോമിയോപ്പതി ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ രൂ?

ഹോമിയോപ്പതി
ത്വരിതഗതിയില്‍ വളര്‍ന്നുവരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. ഈ സമ്പ്രദായം ലോകമാകമാനം പ്രയോഗത്തിലുണ്ട്. രോഗശമനത്തിലെ മൃദുസമീപനവും ഔഷധങ്ങളുടെ സപരക്ഷിതത്വവും കാരണം ഇന്ത്യിലെ ഈ ചികിത്സാ പദ്ധതി ഒരു നാട്ടുനടപ്പായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യിയിലെ ജനങ്ങളില്‍ ഏതാണ്ട് 10% പേര്‍ തങ്ങള്‍ ആരോഗ്യാവശ്യങ്ങള്‍ക്ക് പൂര്‍ണമായും ഹോമിയോപ്പതിയെ ആശ്രയിക്കുന്നതായും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ജനപ്രീ

തിയുള്ള ചികിത്സാപദ്ധതിയാണിതെന്നും ഒരു പഠനം കാണിക്കുന്നു.
ഏതാണ്ട് ഒന്നര നൂറ്റാണ്ടിലധികമായി ഹോമിയോപ്പതി ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇന്ത്യന്‍ പാരമ്പര്യവുമായി വളരെയധികം ഇഴുകിച്ചേര്‍ന്നു കഴിഞ്ഞ ഈ വൈദ്യസമ്പ്രദായം വളരെയധികം ആളുകളുടെ ആരോഗ്യസംരക്ഷണത്തില്‍ പങ്കുവഹിക്കുന്നതിനാല്‍ ദേശീയ ചികിത്സാപദ്ധതികളിലൊന്നായി അംഗീകാരം നേടിയിട്ടുണ്ട്. മാനസികവും വൈകാരികവും, ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ സമഗ്രമായി രോഗാവസ്ഥയെ പരിഗണനയിലെക്കുന്നതിനാലാണ് ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയുടെ കരുത്ത്.
‘സദൃശം’ എന്നര്‍ത്ഥമുള്ള ‘ഹോമോയ്സ്’ എന്ന ഗ്രീക്ക്‌പദവും ‘വിഷമമനുഭവിക്കുന്ന’ എന്നര്‍ത്ഥമുള്ള ‘പാത്തോസ്’ എന്ന ഗ്രീക്ക്‌പദവും ചേര്‍ന്നാണ് ഹോമിയോപ്പതി എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ആരോഗ്യമുള്ള ആളുകള്‍ ഉപയോഗിച്ചാല്‍ രോഗസമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്തുക്കളെ നിര്‍ദ്ദിഷ്ടങ്ങളായ ലഘു മാത്രകളില്‍ നല്കി രോഗങ്ങളെ ലളിതമായി ചികിത്സിക്കുകയാണ് ഹോമിയോപ്പതിയില്‍ ചെയ്യുന്നത്. ‘സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു’ എന്നാണ് ഹോമിയോപ്പതിയുടെ പിന്നിലുള്ള തത്വം. 19-20 നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡോ. സാമുവല്‍ ഹാനിമാന്‍ (1755-1843) ആണ് ഹോമിയോപ്പതിക്ക് ശാസ്ത്രീയമായ അസ്തിവാരമിട്ടത്. രണ്ട് നൂറ്റാണ്ടിലേറെയായി ഈ ചികിത്സാരീതി മാനവരാശിക്ക് സേവനം നല്കിവരുന്നു. ഡോ. ഹാനിമാന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ പ്രകൃതിസഹജമായതിനാലും അനുഭവസിദ്ധാന്തമായതിനാലും കാലം അംഗീകരിച്ച വൈദ്യസമ്പ്രദായമായി തുടര്‍ന്നുവരുന്നു.

18/05/2021


  must apologize
11/09/2020

must apologize

31/07/2020

Arsenicum Album 30, ഹോമിയോപ്പതി മരുന്ന്
Covid നെ പ്രതിരോധിക്കുമോ?

Arsenicum Album 30 homoeopathic preventive medicine for Covid 19

https://youtu.be/GoyzPjlOko8

കൂടുതൽ വീഡിയോകൾക്ക് channel subscribe ചെയ്ത് Bell icon ക്ലിക്ക് ചെയ്യുക...









30/07/2020

സ്ത്രീകളിലെ white discharge / വെള്ളപോക്കും പരിഹാരങ്ങളും

https://youtu.be/wr5jBQAfpdg

കൂടുതൽ വീഡിയോകൾക്ക് channel subscribe ചെയ്ത് Bell icon ക്ലിക്ക് ചെയ്യുക...

22/07/2020

നഖം നോക്കി രോഗം കണ്ടുപിടിക്കാം / Finger nails can tell your health

https://youtu.be/-Kag5AN-Qko

Please like share the video and subscribe my channel 🙂🙂

Super foods for pregnant womenhttps://youtu.be/1hMmGbHfXA4Plz Like, Share and Subscribe the channel 😊
04/07/2020

Super foods for pregnant women

https://youtu.be/1hMmGbHfXA4

Plz Like, Share and Subscribe the channel 😊

Eating healthy during pregnancy is important to providing the nutrients your growing baby needs. Power foods or superfoods are foods that purportedly have an...

https://youtu.be/Crzlqmz6JA4
23/06/2020

https://youtu.be/Crzlqmz6JA4

How to treat Fatty Liver | Malayalam Health Tips| Treatment tips for fatty liver in Malayalam Fat in the liver typically develops when a person consumes more...

ഹോമിയോ ശാസ്ത്രമാണോ?ഒരു സുഹൃത്തിന്റെ അമ്മയുടെ വയറിനകത്ത് മുഴ വന്നു. ഓട്ടോപ്സി* ബയോപ്സിക്ക് അയച്ചു. ക്യാന്‍സര്‍ ഉറപ്പായി. ...
22/06/2017

ഹോമിയോ ശാസ്ത്രമാണോ?
ഒരു സുഹൃത്തിന്റെ അമ്മയുടെ വയറിനകത്ത് മുഴ വന്നു. ഓട്ടോപ്സി* ബയോപ്സിക്ക് അയച്ചു. ക്യാന്‍സര്‍ ഉറപ്പായി. പാന്‍ക്രിയാസിനും കുടലിനും ഇടക്കോ മറ്റോ ആണ്. അന്നനാളം മുതല്‍ ആ പ്രദേശമാകെ എടുത്തു കളയുകയാണ് ചികില്‍സ. വയറില്‍ ഒരു ദ്വാരമുണ്ടാക്കി ആഹാരം ഒരു കുഴലിലൂടെ കൊടുക്കാം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു മാസം പോലും ആയുസ്സുണ്ടാവില്ല. ചെയ്താല്‍ കുറച്ചുകൂടി ജീവിക്കാം. പ്രായം 75 ആയതിനാല്‍ ഇനി വലിയ ചികില്‍സക്ക് പണം മുകക്കേണ്ട എന്നാണ് അവരെ ആദ്യം ചികില്‍സിച്ച ആശുപത്രിയിലെ പ്രധാന ഡോക്റ്റര്‍ ഉപദേശിച്ചത്.

ഒന്ന മാസം പ്രായമായ ഒരു കുട്ടി. രക്തത്തില്‍ ഷുഗറില്ല. എറണാകുളത്തെ റോബോട്ട് വെച്ച്(പണ്ട് കമ്പ്യൂട്ടറൈസ്ഡ് ചായക്കട എന്ന് പറയുന്നത് പോലെ) ചികില്‍സിക്കാന്‍ ശേഷിയുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. 5.5 ലക്ഷം പൊട്ടിച്ചു. വലിയ മാറ്റമില്ല. കടുത്ത മരുന്നുകള്‍ കുട്ടിക്ക് കൊടുത്താലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് വ്യകുലതയുള്ള അതിന്റെ അച്ഛന്‍ ഇനി എന്ത് ചെയ്യും എന്ന് ഓര്‍ത്ത് വിഷമിക്കുന്നു.

ഒരു സുഹൃത്തിന്റെ ഭാര്യക്ക് ക്യാന്‍സര്‍ വന്നു. ആശുപത്രിയിലാക്കി. ഒരു നേരത്തെ മരുന്നിന് പതിനായിരം രൂപയാണ്. മരുന്ന് ആശുപത്രിയില്‍ നിന്ന് വാങ്ങണ്ട എന്നാണ് ദരിദ്രനായ ഈ വ്യക്തിയെ പരിചയമുള്ള ആ ആശുപത്രിയിലെ തന്നെ ഒരു ഡോക്റ്റര്‍ പറഞ്ഞത്. പകരം മരുന്നിന്റെ ഡീലറെ കാണാന്‍ അദ്ദേഹം ഉപദേശിച്ചു. അവിടെ എത്തിയ നമ്മുടെ സുഹൃത്ത് ഞെട്ടിപ്പോയി. കാരണം ആ മരുന്നിന് ഡീലര്‍ 5000 രൂപയേ വാങ്ങിയുള്ളു. ഒരു മതില് മാറിയാല്‍ വില ഇരട്ടിയാവും.

ചിലപ്പോള്‍ ചികില്‍സയോ വിചിത്രമാണ്, അന്നനാളം മുതല്‍ ആമാശയം വരെ എടുത്തുകളഞ്ഞ് ആഹാരം കുഴലിലൂടെ കുത്തിവെച്ച് ജീവിക്കുന്നത് ഒരു ജീവിതമാണോ? മുടിമൊത്തം കൊഴിഞ്ഞ്, പല്ല് ദ്രവിച്ച് രോഗിയെ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധമാക്കിത്തീര്‍ക്കുന്നത് ഒരു ചികില്‍സയാണോ? നിങ്ങള്‍ സമ്പന്നരോ, പ്രശസ്തരോ, അധികാരമുള്ളവരോ അല്ലെങ്കില്‍ രോഗം വന്നാല്‍ നിങ്ങളുടെ കാര്യം കഷ്ടമാണ്.

ഒരു രാജ്യത്തെ ജനത്തിന്റെ ആരോഗ്യം എന്നത് രാജ്യത്തിന്റെ പ്രശ്നമാണ്. നിങ്ങള്‍ക്ക് രോഗം വന്നു. നിങ്ങള്‍ ആശുപത്രിയിലേക്ക് പോയി. ചികില്‍സ നേടി. രോഗം മാറി തിരിച്ച് വന്നു. ഒരു പണ ഇടപാടും അതിനായി നടക്കരുത്. യൂറോപ്പിലെ ചിര രാജ്യങ്ങളില്‍ ഇപ്പോഴും ഈ സംവിധാനം നിലനില്‍ക്കുന്നു (കാണുക – സിനിമ: സിക്കോ). എന്നാല്‍ അതിനെ തകര്‍ത്ത് സ്വകാര്യ മരുന്ന് കമ്പനി, സ്വകാര്യ ആശുപത്രി, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ ഭരിക്കുന്ന അമേരിക്കന്‍ മോഡല്‍ നടപ്പാക്കാന്‍ അവര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. നമ്മുടെ നാട്ടില്‍ ആ മൂവര്‍ സംഘം പൂര്‍ണ്ണമായി വിജയിച്ചു. സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നിന്ന് പിന്‍മാറുന്നു. (കാണുക – സ്വകാര്യവത്കരണത്തിന്റെ വില)

ആധുനിക വൈദ്യ ഭീകരവാദം

നമ്മുടെ പ്രീയപ്പെട്ടവരെ മുറിയില്‍ ബന്ദികളായി പിടിച്ച് വെച്ചിട്ട് നമ്മോട് പണം അടക്കാന്‍ പറയുന്നത് ഭീകരവാദമാണ്. ആ കൊള്ളയില്‍ പങ്കാളികളാവുന്നവരെല്ലാം ഭീകരവാദികളുമാണ്. ജനം അന്ധവിശ്വാസത്തിന് പിന്നാലെ പോകുന്നു എന്ന് കഴുതകളെ പോലെ വേവലാതിപ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത് വൈദ്യ രംഗത്തുള്ള സ്വകാര്യവല്‍ക്കണവും, മരുന്നിന്റെ പേറ്റന്റുകളും നിര്‍ത്താക്കാനാണ് ശ്രമിക്കേണ്ടത്. വല്ലപ്പോഴും പത്ര പ്രസ്ഥാവന ഇറക്കിയിട്ട് കാര്യമില്ല. സാധാരണ മനുഷ്യര്‍ ഓരോ നിമിഷവും ശാരീരികവും മാനസികവുമായ കൊടിയ വേദനയുടേയും ദാരിദ്ര്യവല്‍ക്കണത്തിന്റേയും നിമിഷങ്ങളാണ് അനുഭവിക്കുന്നത്.

ജനം അന്ധവിശ്വാസികളാവുന്നെങ്കില്‍ അത് നിങ്ങളുടെ പരാജയമാണ്. അതിന് ജനത്തെ അല്ല കുറ്റം പറയേണ്ടത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങളുടെ ആവശ്യം തന്നെ ഇല്ലല്ലോ. നിങ്ങള്‍ നിങ്ങളെത്തന്നെ പഴിക്കുക.

ഹോമിയോ ശാസ്ത്രമാണോ?

ഈ തീവൃ മുതലാളിത്തത്തിന്റെ കാലത്ത് ഹോമിയോപ്പതി എന്തിന് ശാസ്ത്രമാകണം? ഹോമിയോപ്പതി ശാസ്ത്രമാകേണ്ട എന്നാണ് ഞാന്‍ പറയുന്നത്. ആളുകള്‍ക്ക് ചിലവ് കുറഞ്ഞതും സൌകര്യമുള്ളതുമായ പരിഹാരം അതിന് നല്‍കാന്‍ കഴിയുന്നെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്തിന്റെ കേടാ? അതല്ലെങ്കില്‍ പകരം നിങ്ങള്‍ പറയുന്ന ചികില്‍സ കുറഞ്ഞ പക്ഷം ചിലവ് കുറഞ്ഞതെങ്കിലുമാകണം. പരമ്പരാഗത വൈദ്യശാസ്ത്രങ്ങള്‍ സ്വകാര്യ മരുന്ന് കമ്പനി, സ്വകാര്യ ആശുപത്രി, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിരുടെ ചൂഷണത്തെ ചെറുക്കുന്ന രാഷ്ട്രീയ സമരമായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ അതില്‍ ആയുര്‍വേദം ഇപ്പോള്‍ വലുതാകയി കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്.

ഏത് കാര്യത്തേയും കമ്പോളവുമായി ബന്ധപ്പെടുത്തിയാല്‍ അതിന്റെ ഗുണമേന്മ തകരും. എങ്ങനേയും ലാഭം നേടുക എന്ന ലക്ഷ്യമാകും പിന്നീട്. ആയുര്‍വേദം ആ സ്ഥിതിയിലാണ്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളും സ്വന്തമായി തന്നെ മരുന്നുണ്ടാക്കുന്ന ചില ഒറ്റപ്പെട്ട വൈദ്യന്‍മാരും മാത്രമാണ് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നത്.

ഹോമിയോ ഇപ്പോഴും പൊടിമരുന്ന് കടലാസില്‍ പൊതിഞ്ഞ് കൊടുക്കുന്നു. ഒരു മാസത്തെ മരുന്നിന് 50 രൂപാ മാത്രം വാങ്ങുന്ന ഡോക്റ്റര്‍മാരും ധാരാളം. ഏത് രോഗത്തിനും ഒരേ ഫീസ്. വിപ്ലവകരമായ ആശയമാണ്. ഓരോ അവയവത്തിനും വിലപേശുന്ന അവസ്ഥ മൈക്കല്‍ മൂറിന്റെ സിക്കോ എന്ന സിനിമയില്‍ കാണിച്ചത് ഓര്‍ക്കുക. നമ്മുടെ നാട്ടിലും അലോപ്പതി ഭീകരര്‍ അങ്ങനെയാണ്. മൃഗത്തിന് തുല്യമായ അവസ്ഥ. (എന്നാല്‍ ശരിയായ ചികില്‍സ നല്‍കുന്ന കുറവ് ഫീസ് വാങ്ങുന്ന അപൂര്‍വ്വം അലോപ്പതി ഡോക്റ്റര്‍മാരും നമുക്കുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എനിക്കറിയാവുന്ന അത്തരം ഒരു ഡോക്റ്റര്‍ 50 രൂപായാണ് വാങ്ങുന്ന ഫീസ്. പിന്നീട് സമീപത്തുള്ള 500 രൂപാ വാങ്ങുന്ന മറ്റ് ഡോക്റ്റര്‍മാരുടെ നിര്‍ബന്ധ പ്രകാരം ഫീസ് 100 ആയി വര്‍ദ്ധിപ്പിച്ചു! അതുകൊണ്ട് വ്യക്തികള്‍ക്കെതിരായ ഒരു വിമര്‍ശനമോ, വ്യക്തിപരമായ പരിഹാരമോ അല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്.)

അലോപ്പതി മരുന്ന് എന്ന് വരും?

എബോള വേഗത്തില്‍ പടരാന്‍ കാരണമായതിന്റെ ഒരു ഘടകം മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം ആണെന്ന് എന്ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വം വഹിക്കുന്ന Margaret Chan പറഞ്ഞു. എബോള പിടിപെട്ട രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളായതിനാല്‍ മരുന്നിന്റെ വില താങ്ങാനാവില്ല എന്ന കാരണത്താലാണ് മരുന്ന് കമ്പനികള്‍ മരുന്ന് ഗവേഷണത്തില്‍ സഹകരിക്കാതിരുന്നത്. ലാഭത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന വ്യവസായം കമ്പോളത്തില്‍ വാങ്ങാനാവാത്ത വിലയുള്ള ഉത്പന്നങ്ങള്‍ക്കായി നിക്ഷേപം നടത്തില്ല ബഡ്ജറ്റ് ഉണ്ടായിരുന്നെങ്കില്‍ എബോളക്ക് മരുന്ന് ഇതിനകം കണ്ടെത്തിയേനെ എന്ന് National Institutes of Health ന്റെ തലവനായ Francis Collins പറഞ്ഞു. [ഹോമിയോയില്‍ എബോളക്ക് മരുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.]

സൂര്യന്റെ ചൂടും പരമ്പരാഗത അറിവും

വെളിച്ചം കിട്ടാന്‍ ജനാല തുറന്നിടാന്‍ പറയുന്ന അമ്മുമ്മയോട് അമ്മുമ്മ അണുസംയോജനത്തെ അംഗീകരിക്കുന്നോ എന്ന് നാം ചോദിക്കുമോ? അണുസംയോജനം മനുഷ്യന്‍ കണ്ടെത്തിയതിന് ശേഷമാണോ സൂര്യന് വെളിച്ചവും ചൂടും വന്നത്? സൂര്യന് വെളിച്ചവും ചൂടുമുണ്ടെന്ന് പണ്ടുമുതല്‍ക്കേ നമുക്കറിയാം. മനുഷ്യന്‍ അണുസംയോജനം കണ്ടെത്തിയതിന് ശേഷമല്ല സൂര്യന് ചൂടും പ്രകാശവും വന്നത് പരമ്പരാഗത അറിവുകള്‍ അനുഭവത്തില്‍ നിന്ന് മനുഷ്യന്‍ നേടിയ പ്രായോഗികമായ അറിവാണ്.

മനുഷ്യശരീരത്തിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനം വിശദീകരിക്കാന്‍ അധുനിക ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്ന് കരുതി മതമൌലികവാദികളെ പോലെ ഒരിക്കലും അത് കഴിയില്ല എന്നല്ല പറഞ്ഞത്. നാം കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു.

നമ്മുടെ കുടലില്‍ (gut) 100 trillion ല്‍ അധികം സൂഷ്മജീവകളുണ്ട്. അത് ഓരോ വ്യക്തിക്കും വ്യത്യസ്ഥമാണ് unique. നമ്മുടെ ജിനോമില്‍ 50 ലക്ഷം ജീനുകള്‍ വരെ ഇവ കയറ്റുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ഇവക്ക് സ്വാധീനമുണ്ട്. ജീവശാസ്ത്രത്തിന് ഇത് പുതിയ അറിവാണ്. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ പുതിയതായി കണ്ടെത്താന്‍ കിടക്കുന്നു.

ഈ വിവരം അടിസ്ഥാനമാക്കിയുള്ള മരുന്ന് എന്ന് ഇറങ്ങും? അതിന്റെ പേറ്റന്റ് ഏത് ‍കമ്പനിക്കാണ്? മെഡിക്കല്‍ റെപ്പ് എന്ന് അത് അലോപ്പതിക്കാര്‍ക്ക് എത്തിച്ചുകൊടുക്കും? personalized medicine എന്ന ആശയം തന്നെ ആധുനിക വൈദ്യത്തില്‍ ചിന്തിക്കുന്നതേയുള്ളു

ഒരലോപ്പതി ഡോക്റ്ററുമല്ല ഈ വിവരങ്ങള്‍ കണ്ടെത്തുന്നത്. മറ്റ് ശാസ്ത്രശാഖകളിലുണ്ടാകുന്ന കണ്ടെത്തലുകള്‍ കുത്തക കമ്പനികള്‍ സ്വകാര്യരാഭത്തിനായി ഉപയോഗിക്കുമ്പോഴാണ് അലോപ്പതിക്കാര്‍ക്ക് മരുന്നോ ഉപകരണങ്ങളോ കിട്ടുന്നത്.

പരമ്പരാഗത വൈദ്യത്തിന് ഈ പ്രശ്നമില്ല. കാരണം അത് ജീവശാസ്ത്രത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള മനുഷ്യന്റെ അനുഭവത്തില്‍ നിന്ന് കൈമാറിക്കിട്ടിയ അറിവിന്റെ കൂടെ ഓരോ തലമുറയും കൂട്ടിച്ചേര്‍ത്ത അറിവാണതിന്റെ അടിസ്ഥാനം.

മൃഗങ്ങള്‍ക്ക് പോലും അത്തരം അറിവുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പട്ടി, പൂച്ച മുതലായ ജീവികള്‍ പച്ചില തിന്നുന്നത് കണ്ടിട്ടുണ്ട്. ഒരു പക്ഷേ എന്തെങ്കിലും ശാരീരിക അസുഖത്തിന് മരുന്നായാണോ അവ അത് തിന്നുന്നത്? ആര്‍ക്കറിയാം?

ഹോമിയോയുടെ ആധുനികവല്‍ക്കരണം

ആധുനിക വൈദ്യശാസ്ത്രത്തിന് ആധുനിക സ്വഭാവം നല്‍കുന്നത് അതിന്റെ ഉപകരണങ്ങളാണ്. വൈദ്യവുമായി അവക്ക് നേരിട്ട് ബന്ധവുമില്ലാത്തതാണ്. ജീവശാസ്ത്രം, ഭൌതിക ശാസ്ത്രം, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ തുടങ്ങിയ രംഗത്തെ വളര്‍ച്ചയാണത്. അത് അവരുടെ മാത്രം കുത്തകയല്ല. മറ്റുള്ളവര്‍ക്കും അത് ഉപയോഗിക്കാം.

ഹോമിയോയ്കെതിരായ ശക്തമായ ആക്രമണം കാരണം ഹോമിയോ ഡോക്റ്റര്‍മാര്‍ തങ്ങളുടെ രീതി അലോപ്പതി പോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ശീതീകരിച്ച മുറികള്‍, കമ്പ്യൂട്ടറുകള്‍, വിലകൂടിയ തറയോടുകള്‍ പാകിയ തറ തുടങ്ങി ധാരാളം ആഡംബരം ചിലര്‍ കാണിക്കുന്നു. ഇത് ഹോമിയോയുടെ കച്ചവടവല്‍ക്കരണത്തിന്റെ സൂചനകള്‍ ആണ്. അത് അപകടകരമായ നീക്കമാണ്. ആയുര്‍വേദത്തിന്റെ വഴി പിന്‍തുടരുത്. ലാളിത്യവും ചിലവ് കുറവുമാണ് ഹോമിയോയുടെ മുഖമുദ്ര. ആധുനിക ഉപകരണങ്ങളുപയോഗിച്ചാലും തനത് രീതി നിലനിര്‍ത്താന്‍ ഹോമിയോപതി ശ്രമിക്കുക.

Thanks'
https://neritam.com/2016/01/09/homeopathy-science/

ഹോമിയോ ചികില്‍സ ഫലപ്രദമോ? നിങ്ങള്‍ അറിയേണ്ട 7 കാര്യങ്ങള്‍ഹോമിയോപ്പതി ചികില്‍സയുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇപ്പോഴും തര്‍ക്...
21/06/2017

ഹോമിയോ ചികില്‍സ ഫലപ്രദമോ? നിങ്ങള്‍ അറിയേണ്ട 7 കാര്യങ്ങള്‍

ഹോമിയോപ്പതി ചികില്‍സയുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഹോമിയോ ചികില്‍സ ഫലപ്രദമാകില്ലെന്ന് വാദിക്കുന്നവരാണ് മിക്ക അലോപ്പതി ഡോക്‌ടര്‍മാരും. അതേസമയം അലോപ്പതിയില്‍ ഭേദമാക്കാനാകാത്ത പല അസുഖങ്ങളും ചികില്‍സിക്കാനാകുമെന്നാണ് ഹോമിയോപ്പതി ‍ഡോക്‌ടര്‍മാരുടെ അവകാശവാദം. തര്‍ക്കങ്ങള്‍ തുടരട്ടെ. ഹോമിയോപ്പതി ചികില്‍സയുടെ, ഏഴു ഗുണവശങ്ങള്‍ ചുവടെ കൊടുക്കുന്നു...

1, പ്രകൃതിദത്ത ചികില്‍സയില്‍ ഹോമിയോപ്പതി ഏറ്റവും മികച്ചത്
സസ്യങ്ങള്‍, പുഷ്‌പങ്ങള്‍, ഫലങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പ്രകൃതിദത്തമായ വസ്‌തുക്കളില്‍നിന്നാണ് ഹോമിയോ മരുന്നുകള്‍ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഈ മരുന്നുകള്‍, ശരീരത്തിന് അനുയോജ്യവും, ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹോമിയോപ്പതി മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രകൃതിദത്ത ചികില്‍സയാണ്.

2, അസുഖം ഭേദമാക്കുന്ന തരത്തിലേക്ക് ശരീരത്തെ മാറ്റുന്നു
പ്രകൃതിദത്തമായാണ് ഹോമിയോപ്പതി മരുന്നുകള്‍ തയ്യാറാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ കുട്ടികളിലും മറ്റും ഈ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. രോഗം മാറുന്ന തരത്തിലേക്ക് ശരീരത്തെ മാറ്റിയെടുക്കാന്‍ ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കും. നേരെ മറിച്ച് അലോപ്പതി മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കുമ്പോള്‍ രോഗം പെട്ടെന്ന് ഭേദമാകുമെങ്കിലും, പിന്നീട്, രോഗം ഭേദമാകാനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം സാവധാനമാക്കും. ചെറിയ അളവില്‍ വെള്ളം ചേര്‍ത്ത് ശുദ്ധീകരിച്ചു നല്‍കുന്ന ഹോമിയോ മരുന്ന് രോഗം മാറാനുള്ള ശരീരത്തിന്റെ മാറ്റം വേഗമാക്കുന്നു...

3, എല്ലാ പ്രായക്കാര്‍ക്കും ഉത്തമം
ഹോമിയോ മരുന്ന് ഏതു പ്രായക്കാരിലും ഫലപ്രദമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളില്‍ എന്ന പോലെ ഗര്‍ഭിണികളിലും പ്രായമായവരിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഹോമിയോ ചികില്‍സ. ഗര്‍ഭിണികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹോമിയോയ്‌ക്ക് സാധിക്കും. പനി, തലവേദന, ഛര്‍ദ്ദി, വയറിളക്കം, അലര്‍ജി, ആസ്‌തമ തുടങ്ങി ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികില്‍സ ഏറെ മികച്ചതാണ്.

4, ശരീരത്തിന്റെ ഊര്‍ജ്ജവും പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തും
ഹോമിയോ മരുന്നുകള്‍, രോഗം മാറ്റുന്നതിനൊപ്പം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മറ്റു രോഗങ്ങള്‍ വരാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കുന്നു.

5, ആദ്യം രോഗം മൂര്‍ച്ഛിക്കും, പിന്നീട് ഭേദമാകും
ഏതെങ്കിലും അസുഖത്തിന് ഹോമിയോ മരുന്ന് കഴിക്കുമ്പോള്‍, ആദ്യം രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയാണെങ്കില്‍ ഭയപ്പെടേണ്ട. പിന്നീട് രോഗം കുറഞ്ഞു തുടങ്ങുകയാണെങ്കില്‍ ചികില്‍സ ഫലപ്രദമാണെന്ന് അനുമാനിക്കാം.

6, ഹോമിയോപ്പതി പാരിസ്ഥിതിക സൗഹാര്‍ദ്ദ ചികില്‍സ
സസ്യത്തിന്റെയും മറ്റും സത്ത പ്രകൃതിദത്തമായി ദ്രവീകരിച്ചാണ് ഹോമിയപ്പതി മരുന്നുകള്‍ തയ്യാറാക്കുന്നത്.

7, പാര്‍ശ്വഫലങ്ങളില്ല
എന്തൊക്കെ വിമര്‍ശങ്ങള്‍ ഉണ്ടെങ്കിലും ഹോമിയോപ്പതി ചികില്‍സയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ല എന്നതാണ്. അലോപ്പതി മരുന്ന് മാറി നല്‍കിയാല്‍ രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇത്തരമൊരു അവസ്ഥ ഒരിക്കലും ഹോമിയോപ്പതിയില്‍ ഉണ്ടാകില്ല.

പഴകിയ രോഗങ്ങളുടെ വേരറുക്കാന്‍ ഹോമിയോപ്പതി നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ ഹോമിയോ ചികിത്സയുടെ അനന്തസാധ്യതകളെ സംബന്ധ...
21/06/2017

പഴകിയ രോഗങ്ങളുടെ വേരറുക്കാന്‍ ഹോമിയോപ്പതി

നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ ഹോമിയോ ചികിത്സയുടെ അനന്തസാധ്യതകളെ സംബന്ധിച്ചുള്ള അറിവ്‌ പൂര്‍വികര്‍ക്കുണ്ടായിരുന്നു. പഴകിയഅപസ്‌മാരം, ആസ്‌ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങള്‍ക്കുപോലും ഹോമിയോപ്പതി ഫലപ്രദമാണ്‌.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ ഹോമിയോ ചികിത്സയുടെ അനന്തസാധ്യതകളെ സംബന്ധിച്ചുള്ള അറിവ്‌ പൂര്‍വികര്‍ക്കുണ്ടായിരുന്നു. പഴകിയഅപസ്‌മാരം, ആസ്‌ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങള്‍ക്കുപോലും ഹോമിയോപ്പതി ഫലപ്രദമാണ്‌.രോഗങ്ങള്‍ പഴകുന്തോറും അവയുടെ തീവ്രതയും വര്‍ധിക്കും. പഴകിയ രോഗങ്ങളോട്‌ പൊതുവെ മരുന്നുകള്‍ പ്രതികരിക്കുന്നത്‌ കുറവായിരിക്കും. ഇതിന്റെ ഫലമായി മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കേണ്ടിവരുന്നു.എന്നാല്‍ രോഗം ശമനമില്ലാതെ തുടരുകയും ചെയ്യുന്നു. പഴകിയ രോഗങ്ങള്‍ മറാന്‍ ഹോമിയോപ്പതി ഫലപ്രദമാണ്‌. രോഗം ഭേദമാകുവാന്‍ കാലതാമസമുണ്ടാകുമെന്ന ധാരണകൊണ്ട്‌ മറ്റ്‌ ചികിത്സാരീതികള്‍ സ്വീകരിക്കുന്നവരാണ്‌ പലരും.നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ ഹോമിയോ ചികിത്സയുടെ അന്തസാധ്യതകളെ സംബന്ധിച്ചുള്ള അറിവ്‌ പൂര്‍വികര്‍ക്കുണ്ടായിരുന്നു.അപസ്‌മാരം, ആസ്‌ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങളെപ്പോലും കൃത്യമായ ചികിത്സയിലൂടെ തുടച്ചു നീക്കുവാന്‍ ഹോമിയോപ്പതിയിലൂടെ കഴിയും.പ്രത്യേകിച്ച്‌ പഴകിയ രോഗങ്ങുടെ വേരറുക്കാന്‍ ഹോമിയോപ്പതിയില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്‌. മൈഗ്രേന്‍, ആര്‍ത്രൈറ്റിസ്‌, സൈനുസൈറ്റിസ്‌, സോറിയാസിസ്‌, വയറുവേദന, തലകറക്കം തുടങ്ങിയ പഴകിയ രോഗങ്ങളെല്ലാം കൃത്യമായ ചികിത്സയിലൂടെ അകറ്റാം.

കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ഒരേ രോഗലക്ഷണങ്ങളെയാണ്‌ പഴകിയ രോഗങ്ങള്‍ എന്നു പറയുന്നത്‌. പൊതുവേ പഴകിയ രോഗങ്ങള്‍ രണ്ടു വിഭാഗങ്ങളിലായാണുള്ളത്‌.പല ചികിത്സകള്‍ നടത്തിയിട്ടും വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളാണ്‌ പഴകിയ രോഗങ്ങളില്‍ ആദ്യവിഭാഗത്തില്‍പ്പെടുന്നത്‌. 95 ശതമാനം ആളുകളിലും രോഗം പഴകുന്നത്‌ ഇത്തരത്തിലാണ്‌.രോഗമുണ്ടായാലും വര്‍ഷങ്ങളോളം ചികിത്സിക്കാതിരുന്ന്‌ രോഗം പഴകുന്നവരാണ്‌ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്‌. ഇങ്ങനെ രോഗം മൂര്‍ച്‌ഛിക്കുന്നു. ഇവര്‍ സ്വയം ചികിത്സകരായിരിക്കും. രോഗത്തിന്റെ തീവ്രതയനുസരിച്ച്‌ അത്‌ ഏറിയും കുറഞ്ഞുമിരിക്കും.ഹോമിയോപ്പതി വൈദ്യശാസ്‌ത്രത്തില്‍ ചികിത്സ നിര്‍ണയിക്കുന്നത്‌ രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണക്കിലെടുത്താണ്‌. രോഗിയുടെ പ്രായം, പാരമ്പര്യമായ ഘടകങ്ങള്‍, പുകവലി, മദ്യപാനം, രക്‌തസമ്മര്‍ദ്ദം, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും.രോഗിയുടെ അവസ്‌ഥ കൃത്യമായി വിശകലനം ചെയ്‌തുള്ള ചികിത്സാരീതിയാണ്‌ ഹോമിയോപ്പതി വിഭാവനം ചെയ്യുന്നത്‌. ഹോമിയോപ്പതിയില്‍ ഓരോ രോഗിയുടെയും രോഗലക്ഷണത്തിന്‌ അനുയോജ്യമായാണ്‌ മരുന്ന്‌ നല്‍കുന്നത്‌.ഹോമിയോ ചികിത്സപ്രകാരം മനുഷ്യന്റെ പ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നതിനാണ്‌ മരുന്നുകള്‍ നല്‍കുന്നത്‌. വ്യക്‌തിയുടെ ജീവശക്‌തിയിലുണ്ടാകുന്ന

വ്യതിയാനമുണ്ടായ ജീവശക്‌തിയെ ശരിയായ അവസ്‌ഥയില്‍ എത്തിക്കുകയാണ്‌ ഹോമിയോ മരുന്നുകള്‍ ചെയ്യുന്നത്‌. ഒരേ രോഗം തന്നെ പല രോഗികളില്‍ വ്യത്യസ്‌തമായ ലക്ഷണങ്ങളാണ്‌ കാണിക്കുന്നത്‌. ഇത്‌ തന്നെ പല ഗ്രേഡുകളിലുമാണ്‌.ഓരോ വ്യക്‌തിയുടെയും മാനസിക ശാരീരിക അവസ്‌ഥകള്‍ക്കനുസരിച്ച്‌ മരുന്നുകളും പൊട്ടന്‍സികളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു മരുന്ന്‌ ഏറ്റവും ചെറിയ ഡോസില്‍ കൊടുക്കുകയെന്നതാണ്‌ ഹോമിയോപ്പതിയുടെ തത്വം.രോഗത്തിന്റെ കാലപ്പഴക്കമനുസരിച്ചാണ്‌ ചികിത്സ നിര്‍ണയിക്കുന്നത്‌. തുടര്‍ച്ചയായി മരുന്നു കഴിച്ച്‌ കൃത്യമായ ചികിത്സ തേടുന്നവര്‍ക്ക്‌ ഭാവിയില്‍

രോഗം ഉണ്ടാകുവാന്‍ സാധ്യത വളരെക്കുറവാണ്‌്.

കോണ്‍സ്‌റ്റിറ്റ്യൂഷനല്‍ ചികിത്സ
ഇതില്‍ ഓരോ രോഗിയേയും ഓരോ പ്രത്യേക വ്യക്‌തിയായി കണ്ട്‌ അവരുടെ പ്രത്യേകതകള്‍ നോക്കി ശരീരികമായ പ്രശ്‌നങ്ങള്‍, അന്തരീക്ഷത്തോടുള്ള പ്രതികരണം (ചൂട്‌, തണുപ്പ്‌), വിശപ്പ്‌, ദാഹം, വിയര്‍പ്പ്‌, ഉറക്കം, മലമൂത്ര വിസര്‍ജനങ്ങള്‍ തുടങ്ങിയവയും മാനസികമായ ദേഷ്യം, സങ്കടം, പേടി, അലസത, മടി, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്തു സമാന ലക്ഷണങ്ങള്‍ വരുന്ന ഒരു ഔഷധം നല്‍കുന്നു.ഇതില്‍ ഒരേപോലെ അസുഖ ലക്ഷണങ്ങള്‍ ഉള്ള ആളുകളാണെങ്കില്‍ അവരുടെ വ്യക്‌തിഗത പ്രശ്‌നങ്ങള്‍ നോക്കിയാല്‍ മരുന്നില്‍ മാറ്റമുണ്ടാകും. സള്‍ഫര്‍, നാട്രംമുര്‍, ഇഗ്‌നേഷിയ നക്‌സ്വമിക്ക, ഓറംമെറ്റ്‌, കാല്‍ക്കേരിയ കാര്‍ബ്‌ എന്നിവ വളരെ നല്ല ഔഷധങ്ങളാണ്‌.

മയാസ്‌മാറ്റിക്‌ ചികിത്സ
ഹോമിയോപ്പതിയുടെ മാത്രം പ്രത്യേകതയാണിത്‌. മൂന്നു മയാസങ്ങളാണ്‌ എല്ലാത്തരം പഴകിയ രോഗങ്ങള്‍ക്കും കാരണം. ദീര്‍ഘകാല രോഗങ്ങളുടെ അടിസ്‌ഥാന കാരണമായി ഹോമിയോ ചികിത്സയില്‍ പരിഗണിക്കുന്ന ഘടകമാണ്‌ മയാസം (Miasm).തലമുറ കൈമാറി വരുന്ന, ആഴത്തില്‍ വേരൂന്നിയ വിഷലിപ്‌തമായ രോഗാവസ്‌ഥയാണു മയാസങ്ങള്‍. സോറ സൈക്കസിസ്‌, സിഫിലിസ്‌ എന്നിവയാണു മൂന്നു മായസങ്ങള്‍. കൂടാതെ ഇതു മൂന്നും കൂടിയ ട്യൂബര്‍ക്കുലാര്‍ മയാസവും.ചിലപ്പോള്‍ വ്യക്‌തിഗത ചികിത്സയിലൂടെ രോഗശമനം വന്നവര്‍ക്കും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ തലപൊക്കുമ്പോള്‍ പരിപൂര്‍ണ മുക്‌തിക്കായി മയാസ്‌മാറ്റിക്‌ ചികിത്സ എടുക്കേണ്ടി വരാറുണ്ട്‌.തുജ, സള്‍ഫര്‍, സിഫിലിനം, മെഡോറിനം, ട്യൂബര്‍കുലിനം എന്നിവ വളരെയേറെ പേരില്‍ രോഗശമനം നല്‍കിയ പ്രധാനപ്പെട്ട മരുന്നുകളാണ്‌. ചികിത്സയുടെ കൂടെ നിര്‍േദശിക്കുന്ന ഭക്ഷണത്തിലും വ്യായാമത്തിലും ജീവിതചര്യയിലും പ്രത്യേകം ശ്രദ്ധിക്കണം.ഭക്ഷണം സമീകൃതാഹാരമാക്കാം. അന്നജവും കൊഴുപ്പും അധികമാവാതെ പ്രോട്ടീനും നാരുകളും കൂടിയ ഭക്ഷണം തെരഞ്ഞെടുക്കാം. അധികം പഴുക്കാത്ത പഴങ്ങളും കഴിക്കാം. ഭക്ഷണത്തിന്‌ ഇടയ്‌ക്കുള്ള സമയത്തു വേവിക്കാത്ത പച്ചക്കറികള്‍ ശീലമാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കുക.

ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രണ്ട്‌ വിധത്തിലാണ്‌ ഹോമിയോപ്പതിയില്‍ ചികിത്സ നിര്‍ണയിക്കുന്നത്‌. രോഗത്തിന്‌ കാരണമായ അവസ്‌ഥ മാറ്റുക, രോഗലക്ഷണങ്ങള്‍ സമന്വയിപ്പിച്ച്‌ സമാന ഔഷധങ്ങള്‍ നല്‍കുക എന്നിവയാണവ.

പഴകിയ രോഗങ്ങളെ നാലു ഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു
1. ഇടവിട്ടുണ്ടാകുന്നത്‌
2. കുറഞ്ഞ അളവില്‍ നിലനില്‍ക്കുന്നത്‌
3. തീവ്രത കുറഞ്ഞ്‌ നിലനില്‍ക്കുന്നത്‌
4. തീവ്രമായി നിലനില്‍ക്കുന്നത്‌

വിദഗ്‌ധനായ ഒരു ഹോമിയോപ്പതി ചികിത്സകന്‌ രോഗി ഏതു വിഭാഗത്തിലാണെന്ന്‌ കൃത്യമായ നിര്‍ണയം നടത്തി ചികിത്സിക്കാന്‍ കഴിയും.
ഹോമിയോപ്പതി ചികിത്സ വഴി പഴകിയ രോഗങ്ങള്‍ ഭേദമാക്കാമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ഡോക്‌ടറുടെ നിര്‍േദശാനുസരണം ശരിയായ അളവില്‍ കൃത്യമായ കാലയളവ്‌ മരുന്നു നല്‍കിയാല്‍ രോഗികളെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാം.
രോഗി ഡോക്‌ടറെ നേരില്‍ കണ്ട്‌ ചികിത്സ തേടുന്നതാണ്‌ ഉചിതം. രോഗലക്ഷണങ്ങള്‍ക്കാണ്‌ ഹോമിയോ ചികിത്സയില്‍ പ്രാധാന്യം. മാനസികവും ശാരീരികവുമായി രോഗിക്ക്‌ അപ്രധാനമെന്നു തോന്നുന്ന ലക്ഷണങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ വളരെ പ്രാധാന്യമുണ്ട്‌.
രോഗത്തിന്‌ കാരണമാകുന്ന സാഹചര്യങ്ങളില്‍നിന്ന്‌ പരമാവധി അകന്നു നില്‍ക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഹോമിയോ ചികിത്സയുടെ സമയങ്ങളില്‍ ശാരീരികവും മാനസികവുമായി ശരീരത്തെ ബലഹീനമാക്കുന്ന മദ്യം, ലഹരി മരുന്നുകള്‍ തുടങ്ങിയവ പൂര്‍ണമായും ഉപേക്ഷിക്കുന്നതാകും നല്ലത്‌. ഇല്ലെങ്കില്‍ ചികിത്സയില്‍ വിപരീത ഫലമാകും ലഭിക്കുക.

ഹോമിയോപ്പതിയിലെ പുതിയ മുന്നേറ്റം
ആധുനിക ചികിത്സാരംരംഗത്തെ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മുന്നേറ്റം ഹോമിയോപ്പതിയിലും കാണാം.
വളരെ ഗുരുതരമായ രോഗങ്ങള്‍ക്കുവരെ പ്രതിരോധം സൃഷ്‌ടിക്കാന്‍ ഹോമിയോപ്പതി അനന്തമായ സാധ്യതകളാണ്‌ തുറന്നിടുന്നത്‌. പഴകിയ രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ഹോമിയോപ്പതി സഹായിക്കുന്നു.
അതോടൊപ്പം ജീവിത ശൈലി രോഗങ്ങളില്‍ നിന്ന്‌ മുക്‌തി നേടാനും ചിട്ടയായ ചികിത്സയും ജീവിതചര്യയുമാണ്‌ ഹോമിയോപ്പതി നിര്‍േദശിക്കുന്നത്‌. പ്രീ കാന്‍സറസ്‌ അവസ്‌ഥയില്‍ നില്‍ക്കുമ്പോള്‍ പൂര്‍ണമായും രോഗവിമുക്‌തി നേടാന്‍ ഹോമിയോപ്പതിയില്‍ സാധ്യതയുണ്ട്‌.
രോഗപ്രതിരോധരംഗത്തെ വിപ്ലവത്തിനൊപ്പം ഹൈപ്പര്‍ ആക്‌റ്റിവിറ്റി, സ്വഭാവവൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, വന്ധ്യത ചികിത്സ തുടങ്ങിയ രംഗത്തും ഹോമിയോപ്പതി പുതിയ വാതിലുകള്‍ തുറക്കുന്നു.

02/10/2016

രോഗങ്ങളെ സോറിക് , സൈക്കോട്ടിക്, സിഫിലിറ്റിക് എന്നിങ്ങനെയാണു ഹോമിയോപ്പതി വൈദ്യശാസ്ത്രം തരംതിരിക്കുന്നത്. ഇതില്‍ സൈക്കോട്ടിക് വിഭാഗത്തിലാണ് രക്താതിസമ്മര്‍ദം ഉള്‍പ്പെടുന്നത്.സൈക്കോട്ടിക് വിഭാഗത്തിലുള്ള രോഗങ്ങളിലേക്കു നയിക്കാവുന്ന മാനസികവും ശാരീരികവുമായ കാരണങ്ങള്‍ ലളിതമായി കണ്ടെത്തുന്നതു വഴി രോഗിയുടെ

Address

Kozhikode (Calicut)

Website

Alerts

Be the first to know and let us send you an email when Homeopathy ഹോമിയോപ്പതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share