25/05/2026
ഇന്ന് ഒരു രോഗി വന്നു. 65 വയസുള്ള സ്ത്രീ. അവർക്ക് 4 മക്കൾ ഉണ്ട്. ഒ.പി റൂമിൽ വരുമ്പോൾ അവരുടെ കൂടെ 40 വയസുള്ള അനിയത്തിയും ഉണ്ടായിരുന്നു.
അനിയത്തിക്ക് പോളിയോ ബാധിച്ചിരുന്നതിനാൽ നടക്കാൻ ബുധിമുട്ടുണ്ട്. രണ്ട് കയ്യിലും Crutches ഉപയോഗിച്ചാണ് നടക്കുന്നത്. ഒറ്റനോട്ടത്തിൽതന്നെ മനസ്സു വേദനിപ്പിക്കുന്ന ദൃശ്യം!
ആ രോഗി ഒരു പാട് കരഞ്ഞു. അവർ 45 വർഷമായി മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നു. അവരുടെ ഭർത്താവിന് അക്കാരം അറിയില്ല. 4 മക്കൾ ക്കും അറിയില്ല. മരുമക്കൾ ക്കും അറിയില്ല.
അവരെ ഇത്രയും കാലം ഡോക്ടർ കാണിക്കാൻ കൊണ്ടുപോയത് അവരുടെ ഉമ്മയായിരിന്നു. ഉമ്മ യുടെ മരണ ശേഷം ഇപ്പോൾ അനിയത്തി ആണ് bystander ആയി വരുന്നത്
തനിക്ക് മാനസികരോഗം ഉണ്ട് എന്നറിഞ്ഞാൽ ആളുകൾ കളിയാക്കുമെന്ന ഭീതിയാണവർക്ക്.
മരുമക്കൾക്കൊന്നും തന്റെ അവസ്ഥ ഉൾക്കൊള്ളാനാവില്ലെന്നും അവരുടെ മുന്നിൽ താനൊരു പരിഹാസപാത്രമാകും എന്ന ആശങ്കയുമുണ്ട്.
ഇപ്പോൾ അവരുടെ മരുന്ന് കഴിഞ്ഞിട്ട് കുറച്ചു ദിവസമായിരിക്കുന്നതിനാൽ രോഗലക്ഷണം കൂടുതലായി.
പക്ഷേ Psychiatrist കാണിക്കാൻ അവരുടെ കൂടെ വരാൻ ആളില്ല. മരുന്ന് വാങ്ങാൻ പൈസയുമില്ല.എല്ലാ ദിവസവും ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് 10 രൂപ എടുത്തുവച്ചാണ് അവർ മരുന്നിനും യാത്രക്കുമുള്ള പണം കണ്ടെത്താറ്!
മാനസിക രോഗത്തിന്റെ പ്രയാസങ്ങൾക്കു പുറമെ, വീട്ടിലെയും കുടുംബത്തിലെയും സകലരിൽനിന്നും തന്റെ രോഗം മറച്ചുവെക്കാനും,
ഭാർത്താവറിയാതെ ചികിത്സക്കുള്ള പണം സ്വരൂപിക്കാനും, വീട്ടിൽ ആരുമറിയാതെ മരുന്നു കഴിക്കാനുമൊക്കെ നിർബന്ധിതയാകുന്നൊരു അറുപത്തഞ്ചുകാരി വൃദ്ധയുടെ മനോനിലയൊന്ന് ആലോചിച്ചുനോക്കൂ!
നമ്മൾ ഇപ്പോൾ 2026 ൽ എത്തിയിട്ടും ഇപ്പോഴും മാനസിക രോഗത്തിനും രോഗിക്കും Stigma ഉണ്ടെന്നു വ്യക്തമാക്കുന്നു ഈ സ്ത്രീയുടെ അനുഭവം.
മാനസിക പ്രശ്നങ്ങളെ വളരെ വേഗം ഭ്രാന്ത് ആയി മുദ്രകുത്തുകയും,
രോഗബാധിതരെ സഹാനുഭൂതിയോടെ ചേർത്തുപിടിക്കുന്നതിനു പകരം ഭ്രാന്തരായി മുദ്രകുത്തി ആക്ഷേപിച്ച് അകറ്റിനിർത്തുകയും ചെയ്യുന്ന പ്രാകൃത മനോനിലയിൽനിന്ന് ഇക്കാലത്തും സമൂഹം മോചിതമാവാത്തതിന്റെ പല ഇരകളിൽ ഒരാൾ മാത്രമാണ് ഈ സ്ത്രീയെന്നോർക്കുക.
health