Jeevadhara Kalari / ജീവധാര കളരി

Jeevadhara Kalari / ജീവധാര കളരി Thakan kalari(Aditada ,Adimura)Ayurveda Siddha Kalari Marma chikitsa,since-1984

08/06/2026
ഗുരു പൂർണ്ണിമ മഹോത്സവം -2026🌹🌹🌹🌹🌹ശിവരാമൻ ആശാൻ മെമ്മോറിയൽ സിദ്ധ മർമ്മ ഗുരുകുലത്തിന്റെ യും ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർ...
07/06/2026

ഗുരു പൂർണ്ണിമ മഹോത്സവം -2026

🌹🌹🌹🌹🌹
ശിവരാമൻ ആശാൻ മെമ്മോറിയൽ സിദ്ധ മർമ്മ ഗുരുകുലത്തിന്റെ യും ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച്ച് ഫൌണ്ടേഷന്റെയും ആഭിമുഖ്യത്തിൽ 2026.JUNE 29.ന് വിവിധ പരിപാടികളോടെ ഗുരു പൂർണ്ണിമ ആഘോഷിക്കുന്നു..
വ്യാസപൂർണ്ണിമയുടെ ഓർമ്മ പുതുക്കിയും സിദ്ധന്മാരുടെയും നമ്മുടെ ഗുരുക്കന്മാരുടെയും അനുഗ്രഹത്തിൽ 2026JUNE 29 ന് പടന്താലുമൂട് "പൂർണ്ണ ജ്യോതി " സെന്ററിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു...

അന്നേ ദിവസം
ഗുരുവന്ദനം, പുസ്തക പ്രകാശനം, ഔഷധ സസ്യ പ്രദർശനം, പുസ്തക പ്രദർശനം, 2025-2026 ബാച്ച് ഗുരുകുല വിദ്യാർത്ഥികൾക്ക് അവാർഡ്, സർട്ടിഫിക്കറ്റ് വിതരണം, വിദ്യാർത്ഥികളുടെ അനുഭവം പങ്കുവയ്ക്കൽ, സൗജന്യ മെഡിക്കൽ ക്യാമ്പ്..തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു...

ഈ പരിപാടിയിൽ
പാരമ്പര്യ ചികിത്സാ ഗുരുക്കന്മാർ, കളരി ആശാന്മാർ, ചിലമ്പം ആശാന്മാർ, ആയുഷ് ഡോക്ടർമാർ, പ്രൊഫസർ മാർ, സാമൂഹിക-- സാംസ്‌കാരിക നായകന്മാർ, എന്നിവർ പങ്കെടുക്കുന്നു.

താങ്കളേയും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു...

ഒത്തിരി സ്നേഹത്തോടെ

Dr D Sureshkumar..
9790072649
Chairman, മർമ്മ സേന.
പ്രസിഡന്റ്‌, ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച്ച് ഫൌണ്ടേഷൻ. (DSMRF ).

കൂടുതൽ അന്വേഷണത്തിന്..

DR M VIJAYAN.
Patron --ഗുരുകുലം..
Mob.9944210398

ശ്രീവാസുദേവ കിഷോർ ഗുരുക്കൾ (പ്രിൻസിപ്പൽ, ശിവരാമൻ ആശാൻ സിദ്ധ മർമ്മ ഗുരുകുലം )
Mob. 9847690904

ശ്രീ. പ്രിൻസ് വൈദ്യർ ( സെക്രട്ടറി,DSMRF)
Mob. 9496566809

ശ്രീ അപ്പു വൈദ്യർ (വൈസ് പ്രസിഡന്റ്,DSMRF)
Mob. 9447502106

ശ്രീമതി. മിനിജ .( ട്രഷറർ,DSMRF)
Mob. 9443942729

Adv.ശ്രീ. അനൂപ്. R. നമ്പ്യാർ(ലീഗൽ അഡ്വൈസർ & ആഡിറ്റർ, DSMRF)
Mob. 9902088884

Dr. അരുൺ. ആർ.. നാഥ് (എക്സിക്യൂട്ടീവ് അംഗം)
Mob. 9496164089

ശ്രീമതി ബിജുകുമാരി വൈദ്യർ(സീനിയർ വിദ്യാർത്ഥി- ഗുരുകുലം)
Mob. 9745409240.

പങ്കെടുക്കുക, സഹകരിക്കുക..

07/06/2026

വീര ഹനുമാൻ കളരി വാഴൂർ Rakesh Sanker ഗുരുക്കൾ

കർക്കടക ചികിത്സ/ കളരി ചികിത്സ          വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിര...
06/06/2026

കർക്കടക ചികിത്സ/ കളരി ചികിത്സ

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുന്നു. മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കടക ചികിത്സ നിഷ്ക്കർഷിക്കുന്നത്. ആയുർവേദത്തി‍ലെ പഞ്ചകർമ്മങ്ങളി‍ൽ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കർക്കടക ചികിത്സയി‍ൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.
വിശദവിവരങ്ങൾക്ക് ബന്ധപെടുക.

ജീവധാര
ആയുർവേദ സിദ്ധ കളരി മർമ്മ പഞ്ചകർമ്മ ചികിത്സാ കേന്ദ്രം. Excise ഓഫീസിന് സമീപം , ഡോ ഡോൺ വി ഷാജു
ph - 7306743700
075590 94809

ഗുരു സ്മരണയുടെ ഏഴ് വർഷങ്ങൾ
06/06/2026

ഗുരു സ്മരണയുടെ ഏഴ് വർഷങ്ങൾ

ആദിമുനി യോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശരയോഗ പഠനരീതിയിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ആളുകളിലേക്ക് ഈ...
02/06/2026

ആദിമുനി യോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശരയോഗ പഠനരീതിയിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ആളുകളിലേക്ക് ഈ മഹത്തായ വിജ്ഞാനം എത്തിക്കുന്നതിനായുള്ള ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ശരയോഗത്തിന്റെ അടിസ്ഥാന സാരവും, ജീവിതപരിവർത്തനത്തിന് ആവശ്യമായ പ്രധാന ക്രിയകളും, ശ്വാസബോധവും, ആത്മീയ വളർച്ചയ്ക്കാവശ്യമായ പ്രായോഗിക മാർഗ്ഗങ്ങളും ഉൾപ്പെടുത്തി ഒരു സംക്ഷിപ്ത പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നു.

*ആദിശരയോഗം* (Adhi Sarayogam)

മൂന്ന് ഘട്ടങ്ങളായാണ് ഈ പഠനക്രമം ക്രമീകരിച്ചിരിക്കുന്നത്:

🔹 Level 1 – മൂലശരയോഗം
🔹 Level 2 – ധ്യാനശരയോഗം
🔹 Level 3 – ആനന്ദപരിപൂർണ ശരയോഗം

ഈ മൂന്ന് തലങ്ങളിലായി ശരയോഗത്തിന്റെ പ്രധാനപ്പെട്ട അറിവുകളും ക്രിയകളും വളരെ ചിട്ടയോടെയും പ്രായോഗികമായും നൽകുന്നതാണ്.

📌 Level 1 പൂർത്തിയാക്കി 48 ദിവസങ്ങൾക്ക് ശേഷം Level 2 നടത്തുന്നതാണ്.
📌 Level 2 പൂർത്തിയാക്കി 60 ദിവസങ്ങൾക്ക് ശേഷം Level 3 നടത്തുന്നതാണ്.

ഈ പഠനരീതിയുടെ പ്രധാന ലക്ഷ്യം:

✅ ശരയോഗ വിജ്ഞാനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക
✅ എല്ലാവർക്കും പഠിക്കാൻ എളുപ്പമുള്ള രൂപത്തിൽ അവതരിപ്പിക്കുക
✅ ശ്വാസബോധവും ആത്മബോധവും ജീവിതത്തിന്റെ ഭാഗമാക്കുക
✅ ശരയോഗത്തെ ജനകീയമാക്കുകയും ജീവിതോപയോഗിയാക്കുകയും ചെയ്യുക

സ്നേഹപൂർവ്വം,
ആദിമുനി യോഗ കേന്ദ്രം🙏🏻

01/06/2026

ADK കളരി

ഹംസയോഗം പൂർണ്ണവിദ്യഹംസയോഗം മറ്റു യോഗങ്ങളേക്കാൾ ശ്രേഷ്‌ഠമെന്നു പറഞ്ഞു വല്ലോ? അത് ഒന്നുകൂടി വിശദമാക്കുക. ഹംസയോഗമാണോ പൂർണ്ണ...
30/05/2026

ഹംസയോഗം പൂർണ്ണവിദ്യ

ഹംസയോഗം മറ്റു യോഗങ്ങളേക്കാൾ ശ്രേഷ്‌ഠമെന്നു പറഞ്ഞു വല്ലോ? അത് ഒന്നുകൂടി വിശദമാക്കുക. ഹംസയോഗമാണോ പൂർണ്ണമായവിദ്യ?

ഹംസയോഗം ശ്രേഷ്‌ഠവും, പൂർണ്ണവിദ്യയുമാണ്. എന്തുകൊണ്ട് എന്നാൽ അത് നിത്യത നല്‌കുന്ന വിദ്യയാകുന്നു. ഇതുസ്ഥാപിക്കുന്ന അനേകം പ്രമാണങ്ങൾ യോഗഗ്രന്ഥങ്ങളിലൂടെ ആചാര്യന്മാർ നിര ത്തിയിട്ടുണ്ട്.

“ബഹവോ നൈകമാർഗ്ഗേണ പ്രാപ്താ നിത്യത്വമാഗതാഃ ഹംസവിദ്യാമൃതേലോകേ നാസ്തി നിത്യത്വസാധനം (ബ്രഹ്മവിദ്യോപനിഷത്ത്) അനേകമാളുകൾ മോക്ഷത്തിനായി പലമാർഗ്ഗങ്ങളും സ്വീകരിച്ച് പ്രയാണം ചെയ്യുന്നു. പക്ഷേ അവരെല്ലാം മരിക്കുകയും വീണ്ടും ജനിക്കുകയുമാണ് സംഭവിക്കുന്നത്. ഹംസവിദ്യലഭിക്കാത്തതിനാലാണ് വീണ്ടുമുള്ള ജനനമരണങ്ങളുണ്ടാകുന്നത്. മോക്ഷം ലഭിക്കണമെങ്കിൽ ഹംസവിദ്യതന്നെ ഉപാസിക്കണം.

“ഹംസ ഏവ പരംസത്യം ഹംസ ഏവതു ശാന്തികം ഹംസ ഏവ പരം വാക്യം
ഹംസ ഏവതു വാദികം ഹംസ ഏവ പുരോരുദ്രോ ഹംസ ഏവ പരാൽപ്പര സർവ്വദേവസ്യമധ്യസ്ഥാ ഹംസ ഏവ മഹേശ്വര: ബഹവോ നൈകമാർഗ്ഗേണ പ്രാപ്താനിത്യത്വമാഗതാ: ഹംസവിദ്യാമൃതേലോകേ നാസ്തിനിത്യത്വസാധനം. ദേഹജാത്യാദി സംബന്ധാൽ
വർണ്ണാശ്രമസമന്വിത്വാൽ വേദശാസ്ത്രാണിചാന്ന്യനി പാദാപാംസുമിവത്യജേൽ" (ബ്രഹ്മവിദ്യോപനിഷത്) ഹംസവിദ്യയുടെ ശ്രേഷ്‌ഠതയെക്കുറിച്ച് ബ്രഹ്മവിദ്യോപനിഷ ത്തിൽ പറഞ്ഞിരിക്കുന്ന ഭാഗം പൂർണ്ണമായി ഉദ്ധരിച്ചിരിക്കുകയാണ്. ഹംസവിദ്യ ഒന്നുമാത്രമാണ് പരമസത്യമായിട്ടുള്ളത്. അതുമാത്രമാണ് ശാന്തിയും സമാധാനവും നല്‌കുന്നത്. പരമമായ വാക്യവും ഹംസമന്ത്രം തന്നെയാകുന്നു. അപ്രകാരമുള്ള ഹംസമന്ത്രത്തെത ന്നെയാണ് പ്രചരിപ്പിക്കേണ്ടത്. പരമേശ്വരനായ രുദ്രനും പരമേശ്വ രിയായ പരാൽപ്പരയും സർവ്വദേവന്മാരുടെയും മധ്യസ്ഥമായിരിക്കു ന്ന, അതായത് ആത്മാവായിരിക്കുന്ന മഹേശ്വരനും ഹംസരൂപമാകുന്നു. അനേകങ്ങളായ മറ്റുമാർഗ്ഗങ്ങളിൽ ഒന്നിൻ്റെയും ആശ്രയം കൂടാതെ ഹംസമാർഗ്ഗം ഒന്നുകൊണ്ടുതന്നെ നിത്യത്വം പ്രാപിക്കു ന്നതാണ്. ഉന്നത കുലജാതനെന്നും നീചകുല ജാതനെന്നും ബ്രാഹ്മണനെന്നും ചണ്ഡാളനെന്നും മറ്റുമുള്ള ഭേദചിന്തകളെക്കൊണ്ടും വർണ്ണാശ്രമനിയമങ്ങളെക്കൊണ്ടും ബന്ധിച്ചിരിക്കുന്നതാണ് ഹംസ വിദ്യയൊഴികെയുള്ള എല്ലാവേദശാസ്ത്രങ്ങളും. കാലിൽ പറ്റിയി രിക്കുന്ന പൊടിയും ചെളിയും കഴുകികളയേണ്ടതുപോലെ അവ യെല്ലാം ഉപേക്ഷിച്ച് പരിശുദ്ധമായ ഹംസവിദ്യയെ സ്വീകരിക്കുക.

എല്ലാ മന്ത്രങ്ങൾക്കും അനേകപ്രകാരത്തിലുള്ള ദോഷങ്ങളും ശാപങ്ങളുമുണ്ട്. അവയെ പരിഹരിച്ച് മന്ത്രശുദ്ധിവരുത്തി ഉപാസിക്കുവാൻ ഗുരുക്കന്മാർക്കും ശിഷ്യന്മാർക്കും അറിവില്ലാതായിരിക്കു ന്നു. യാതൊരു ദോഷവുമില്ലാതെ ഏകവിദ്യ അജപാഗായത്രിമാത്ര മാണ്. അതിനെയാണ് മഹാന്മാരായിട്ടുള്ളവർ ഉപാസിക്കുന്നത്. ആചാ ര്യൻ മുതൽ ശിഷ്യൻവരെയുള്ള സർവ്വജനങ്ങൾക്കും ഒന്നുപോലെ ഉപാസിക്കാവുന്നതാണ് അജപാഗായത്രിയെന്ന് ഹിന്ദുമതതത്വചന്ദ്രി
കയുടെ എഴുപത്തിരണ്ടാം പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

"അജപാവിധിഹീനാനാം
മുക്തിർന്നഹി കദാചന
സാംഖ്യഞ്ചലംബികായോഗം
ശിവപര്യങ്കമേവച.
ഹഠാഖ്യം സർവ്വയോഗഞ്ച
മാർഗ്ഗേണാനേനസിദ്ധ്യതി
അജപായോഗസർവ്വസ്വം
ഗുപ്തം ഭാഗവതേപരേ
പുരാണാദിഷുസൂത്രേഷു
കിഞ്ചിൽ കിഞ്ചിൽ പ്രകാശിതാ
ഗീതാസാരേ ഭാഗവതേ
ഗീതായോ ശ്ചവഗർഭിതം"

(ശിവജ്ഞാനദീപിക)

അജപായോഗമില്ലാത്ത ഉപാസകന് ഒരിക്കലും മോക്ഷം ലഭിക്കു ന്നതല്ല. സാംഖ്യയോഗം, ലംബികായോഗം, ഹഠയോഗം തുടങ്ങി വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന ഏതുയോഗവും അഭ്യസിച്ച് സിദ്ധി ലഭിക്കണമെങ്കിൽ അജപാവിധിയോടുകൂടിത്തന്നെ അവയെ അഭ്യസിക്കണം. സർവ്വശാസ്ത്രങ്ങളിലും മഹത്തായ അജപാവിദ്യയെ, നിഗൂഢമായി ചേർത്തിട്ടുണ്ട്. പുരാണങ്ങളിലും അല്പാല്‌പമായി ചേർത്തിട്ടുണ്ട്. ദേവീഭാഗവതത്തിൽ അജപാവിദ്യ ഉള്ളടങ്ങിയിരിക്കു ന്നു. വിഷ്ണുഭാഗവതത്തിലും ഗീതയിലും ഗീതാസാരത്തിലും മറ്റും ഗോപനീയമായി അജപാവിദ്യയെ ചേർത്തിട്ടുണ്ട്. ഇതെല്ലാം അജ പാവിദ്യയുടെ ശ്രേഷ്‌ഠതയെയാണ് കാണിക്കുന്നത്.

അജപാവിദ്യയെക്കുറിച്ച് ശ്രീയുത് ഭൈരവാനന്ദയോഗീന്ദ്രനാഥ് നിത്യബോധചന്ദ്രികയുടെ പതിനഞ്ചാം പേജിൽ എഴുതിയിയിരി ക്കുന്ന പ്രസക്തമായ ഭാഗം ചുവടെ ചേർക്കുന്നു.

“സർവ്വയോഗങ്ങൾക്കും ആദിയും ഹംസയോഗസ്വരൂപിണിയും യോഗികൾ, സിദ്ധന്മാർ, മുനികൾ ഇവരുടെ ജീവനീയമായിരിക്കു ന്നതും ആയ അജപാവിദ്യ കൂടാതെ യാതൊരു യോഗവും സാധ്യ മല്ല. ശിവജ്ഞാനദീപികാദിയായ പലപ്രമാണങ്ങളാൽ ഇതു തെളിയുന്നുണ്ട്. ഹംസയോഗചന്ദ്രികയെന്ന പുസ്‌തകത്തിൽ വേണ്ടത്ര പ്രമാണങ്ങളോടുകൂടി തെളിയിച്ചിട്ടുണ്ട്. പരംഗോപ്യവും സാമ്പ്രദായിക വുമായിരുന്ന അജപാവിദ്യയാകുന്നു ആദ്യമായി ശീലിക്കേണ്ടത്. ആത്മ ജ്ഞാനസമ്പാദനത്തിന് അജപാവിദ്യക്കുപരി ഒരു വിദ്യയുണ്ടായിട്ടി ല്ലെന്നും ഇനി ഉണ്ടാകുന്നില്ലെന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്നും അജ
പയുടെ സ്മരണകൊണ്ടുതന്നെ സർവ്വ പാപങ്ങളും നശിച്ച് പരിശുദ്ധമായി തീരുമെന്നും നാസ്‌തികനും കൂടി ആസ്‌തികനായി ഭവിക്കുമെന്നും കുയോഗ പരിശിലനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവനും കൂടി ക്ഷിപ്രപ്രസിദ്ധിയുണ്ടാകുന്നതാണെന്നും പല മുനീശ്വരന്മാരുടെയും പ്രോക്തങ്ങളിൽ കാണുന്നു. അജപാവിദ്യാപരിശീലനം കൊണ്ട് കേവലകുംഭകം ഉറച്ചുകിട്ടുമ്പോൾ ഉദയമാകുന്ന സൂക്ഷ്മ നാദത്തെ അവലംബിച്ച് ഹംസനാദത്തെ ഗ്രഹിക്കേണ്ടതും ആ നാദം ആഹതമില്ലാതിരിക്കുന്ന അവസ്ഥ(യാതൊരു ചലനവും വായുവിനും മനസ്സിനും ഇല്ലാതിരിക്കുന്ന അവസ്ഥ)യിങ്കൽ മാത്രമേ ലഭിക്കുക യുള്ളൂ എന്നും കാലപര്യന്തം അജപ തന്നെ പരിശീലിക്കേണ്ടതാകുന്നു എന്നും ശാസ്ത്രജ്ഞന്മാർ ശാസിക്കുന്നു.”

“ഭക്തിയുണ്ടാകുന്നതിനും പ്രകൃതഭക്തി സ്ഥിരമായി ഉറയ്ക്ക ന്നതിനും സർവ്വയോഗങ്ങൾക്കും ആദ്യമായി പരിശീലിക്കേണ്ടതും അജപാവിദ്യയാകുന്നു. അജപാവിദ്യയുടെ പരിശീലനം ഹേതുവാ യിട്ട് ഏകജന്മം കൊണ്ടുതന്നെ സർവ്വജനങ്ങൾക്കും യോഗജ്ഞാന സമ്പന്നരായിത്തീരാവുന്നതാണ്."

( നിത്യബോധകചന്ദ്രിക)

"പരാപ്രസാദ ജപാച്ച പശും പശുവതിർഭവേൽ"

എന്നും

"പരാപ്രസാദ മന്ത്രയോ വേത്തി സോഹം ന സംശയ"

എന്നും കുലാർണ്ണവതന്ത്രത്തിൽ പറയുന്നു. അതായത് പരാപ്രസാദമന്ത്രത്തെ ജപിക്കുന്ന പശുപോലും പരമേശ്വരനായി മാറുന്നതാണ്. പരാപ്രസാദ മന്ത്രമോ സോഹം ഭാവമായ ഹംസമന്ത്രമാകു ന്നുവെന്നതിന് യാതൊരു സംശയവുമില്ല. പശുവിനെപോലും പര മേശ്വരനാക്കിമാറ്റുവാൻ കഴിയുന്ന ഹംസവിദ്യയുടെ ശ്രേഷ്‌ഠത പറ യേണ്ടതുണ്ടോ?

“മേൽപ്പറഞ്ഞ ആത്മമന്ത്ര സാധനയാൽ ആത്മലോക പ്രാപ്തി യുണ്ടാകുന്നതത്രേ സ്വരാജ്യസിദ്ധി. ദേഹമത്രേ ക്ഷേത്രം, ഹംസസ്വരമത്രേ മന്ത്രം, അതിൻ്റെ അനുസന്ധാനമത്രേ പൂജ; ഹൃദയഗ്രന്ഥി ഭേദനമത്രേ ക്ഷേത്രപ്രവേശനം, ആത്മദർശനമത്രേ ദൈവ ദർശനം. യഥാർത്ഥ മാർഗ്ഗത്തെ പഠിക്കാതെ, പഠിപ്പിക്കാതെ വീണ്ടും വീണ്ടും ക്ഷേത്രനിർമ്മാതാക്കളായ കർമ്മഠന്മാരാണ് ലോകത്ത്
ജാത്യാഭിമാനങ്ങളേയും അയിത്തബാധകളേയും ഉണ്ടാക്കുന്നത്. ഈ പരാവിദ്യ ശ്വാമാംസഭുക്കുകളായ ചണ്ഡാളന്മാർക്കും ഉപാസിക്കാ വുന്നതാണ്. നേരം പോക്കിനായിട്ടെങ്കിലും സകലസമയങ്ങളിലും ഇതിനെ പരിശീലിക്കുന്നതായാൽ നാസ്തികനും ആസ്തികനാ യിത്തീരുന്നതാണ്. ക്ലേശകരമായ സാഹസങ്ങളും ശ്വാസപ്പിടുത്തവുമില്ല. ഇതിനു പ്രത്യേക സമയമോ സ്ഥലമോ ക്ലിപ്തമില്ല. ഒരു മാസം കൊണ്ട് അഭ്യാസം സുലഭമായി ഭവിക്കുന്നതാണ്. അതി നാൽ ഈ പരാവിദ്യയുടെ രഹസ്യങ്ങൾ ഗുരുമുഖത്തുനിന്നും മനസ്സിലാക്കി അന്തർമുഖമായി പരിശീലനം ചെയ്‌താൽ ബീജാങ്കുര ന്യായമനുസരിച്ച് ഭക്തിയും യോഗചക്ഷുസും സത്വഗുണവും സത്വ സിദ്ധിയുമുണ്ടാകുന്നതിനും സംശയം തെല്ലുമില്ല. ഈ അഭ്യാസത്തിനു ശാംഭവിഖേചരി ഭൈവരവി ഇത്യാദികളായ നയനക്ലേശകരമായ പരിശീലനങ്ങൾ ഒന്നും ആവശ്യമില്ല. പരിശീലനത്തിങ്കൽ മുദ്രകൾ ഓരോന്നും തനിയെ വശമാകുന്നതാണ്. കുരുടനും ചെകിടനും മുടവനും രോഗിക്കും എന്നുവേണ്ട ഏത് അവസ്ഥയിലുള്ള വർക്കും ജാതിവ്യത്യാസമെന്യേ പരിശീലിക്കാവുന്നതാണ്.”

(ഗോപികാവിദ്യ

"അജപാവിധിഹീനാനാം മുക്തിർന്നഹികദാചന; സിദ്ധിദ്വാരമിദം പ്രോക്തം നാന്ന്യഥാമാർഗ്ഗകോടിഭി: 'സ' ബിന്ദുശ്ച 'ഹ' നാദശ്ച മായാ ബ്രഹ്മേതികഥ്യതേ ഏതന്മധ്യഗതം മൂലം പഞ്ചബ്രഹ്മ പദാത്മകം

അജപാവിധികൂടാതെ ഒരിക്കലും മുക്തിലഭിക്കുന്നതല്ല. ഇതു മാത്രമാകുന്നു സിദ്ധിദ്വാരം. കോടിക്കണക്കിനു മാർഗ്ഗങ്ങൾ വേറെ കാണുന്നുണ്ടെങ്കിലും അവയാലൊന്നും യഥാർത്ഥ സിദ്ധിയോ മുക്തിയോ ലഭിക്കുന്നതല്ല. ഹംസ മദ്ധ്യസ്ഥമായിരിക്കുന്ന ബിന്ദു നാദസ്വരൂപമായ യോഗബീജ്‌മാണറിയേണ്ടത്. എല്ലാ യോഗങ്ങളുടെയും സിദ്ധിദ്വാരം ഇതുതന്നെയാകുന്നു. 'സ' കാരം ബിന്ദുവും 'ഹ' കാരം നാദവും മദ്ധ്യസ്ഥം നാദബിന്ദുമൂലവുമാകുന്നു. ഇതു പഞ്ചബ്രഹ്മമയമായിട്ടുള്ളതാണ്.

(ഹംസയോഗചന്ദ്രിക)

മുകളിൽ വിവരിച്ച ഉദ്ധരണികളേയും വിവരണങ്ങളെയും കൊണ്ട് ഹംസയോഗത്തിന്റെറെ ശ്രേഷ്‌ഠത വ്യക്തമാകുമല്ലോ.

“നാചാത്രവർണ്ണനിശ്ശേഷോ നചവാ പാദദൂഷണം നാതസന്ധിർമ്മഹേശാനി നാചാത്ര ശ്ലോക യോജനാ പുരാതനീ പൂർണ്ണവിദ്യാ പരബ്രഹ്മപ്രകാശിനി അനന്തമഹിമായുക്താ നന്തവ്യാകരണർ താ: പദാനാം സാധനം കൃത്വാ ഗായത്രീം പ്രജവേദ്യതീ: ബ്രഹ്മവിദ്യാചഗായത്രീ സഹസാകൃത്രിമാഭവേൽ

(ഗായത്രീതന്ത്രം)

മേൽ വിവരിച്ച മൂല ഗായത്രിക്കു ലിപികളൊന്നുമില്ല. പാദദൂഷണം സന്ധിഭേദം വൃത്താദിവ്യാകരണനിബ്‌ധനകളാലുള്ള ശ്ലോകയോ ജനാക്ലേശം ഇവയൊന്നുമില്ലാത്തതാകുന്നു ആ മൂലഗായത്രി. അന ന്തമഹിമയോടുകൂടിയ അത് ഏറ്റവും പുരാതനമായിട്ടുള്ളതും പര ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നതുമായ പൂർണ്ണവിദ്യയാകുന്നു. ലിപികളോടും പാദങ്ങളോടും കൂടിയ ഗായത്രിയുടെ ഉപാസനയാൽ കൃത്രിമമായ ബ്രഹ്മവിദ്യമാത്രമേ ഉണ്ടാകുകയുള്ളു.

“ഹംസോയോഗസ്വരൂപിണിയായിരിക്കുന്ന അജപാഗായത്രീവി ദ്യകൊണ്ടുണ്ടാകുന്ന കേവലകുംഭകദ്വാരാസിദ്ധിക്കുന്ന മഹത്തായി രിക്കുന്ന പ്രണവധ്വനിയുടെ അനുസന്ധാനത്താൽ അനിർവാച്യവും നിശബ്ദവുമായ മൗനപദം പ്രാപിക്കാവുന്നതാണ്. ആ മൗനപദം തന്നെ പൂർണ്ണപദം എന്നുപറയപ്പെട്ടിരിക്കുന്നു. ഇന്ദ്രിയ വശീകര ണം, പ്രാണമനസ്സുകളുടെ വിജയം, വാസനാക്ഷയം, ഇത്യാദികളെ ക്കൊണ്ടു പ്രാപിക്കേണ്ടതായ സ്ഥാനവും ഇതുതന്നെയാകുന്നു. സാമോപായമായ അജപാവിദ്യ ഒന്നുകൊണ്ടുതന്നെ പൂർണ്ണപദം സിദ്ധിക്കുന്നതാകയാൽ മറ്റുവിധത്തിലുള്ള പ്രാണയാമങ്ങൾ തുട ങ്ങിയിട്ടുള്ള പരിശീലനങ്ങൾ ഒന്നും തന്നെ ആവശ്യമില്ല.*

(നിത്യബോധചന്ദ്രിക)

ഇങ്ങനെ ഹംസവിദ്യ പൂർണ്ണവിദ്യയാണെന്ന് മുനീശ്വരന്മാർ അനേകം പ്രമാണങ്ങളിലൂടെ സ്ഥാപിച്ചിരിക്കുന്നു.

*ഹംസയോഗികൾ ലോകത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്നത് എപ്രകാരമാണ്?*

ഒരു ഹംസയോഗി ഒരു നാട്ടിലുണ്ടെങ്കിൽ നാടിൻ്റെ നന്മയ്ക്കു വേണ്ടി അദ്ദേഹം ഒന്നും പ്രത്യേകമായി ചെയ്യേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രഭാവത്താൽ അവിടെ സദാ ശാന്തിയും സമാധാനവും കളിയാടും. ആ നാട് ദേവലോകസദൃശമായിത്തീരും. പ്രകൃതിക്ഷോഭം അപകടമരണം, ദാരിദ്ര്യം തുടങ്ങിയവയൊന്നും ആ നാടിനെ ബാധിക്കുന്നതല്ല. ഇപ്രകാരം സ്വാഭാവികമായുള്ള നേട്ടങ്ങളാണ് ഹംസയോഗിയെക്കൊണ്ട് ലോകത്തിനുണ്ടാകുന്നത്.

“ഏതദ്വാസനയാതസ്‌മി-സിഷ്ഠത്യേപാഖിലം ജഗൽ ജലാന്നം യദ്ഗൃഹേഭൂക്ത ശിവയോഗീകദാചന തദ്‌ഗൃഹം മേരുസങ്കാശം മുജ്വലം സാഗരോപമം തദ്ഗൃഹം സ്വർണ്ണസങ്കാശം പിതരോ നിത്യതൃപ്തിക തദന്നം തജ്ജലം ചൈവ കുലകോടി സമൃദ്ധരേത് ബഹുനാത്രകി മുക്തേന ജനാത്യേവം സ്വയം സുധീ.

(ശിവജ്ഞാനദീപിക)

ഹംസയോഗിയുടെ ജീവിതം തന്നെ ലോകത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും നല്കുന്നതാണ്. അദ്ദേഹം ഒരു ഭവനത്തിൽ ചെന്ന് ജലമോ അന്നമോ സ്വീകരിച്ചാൽ ആ കുടുംബം മഹാമേരു സദൃശം ഉന്നതിയിലേക്കുവരുന്നതാണ്. അനേകം ദിവ്യരത്നങ്ങൾ കുടികൊള്ളുന്ന സാഗരംപോലെ ആ ഭവനവും ധനസമ്പന്നമായി ത്തീരും. കുടുംബാംഗങ്ങൾ എന്നും സന്തോഷവും സംതൃപ്തിയുമു ള്ളവരായിരിക്കും. ഹംസയോഗി ഭുജിക്കുന്ന അന്നവും കുടിക്കുന്ന ജലവും ആ കുടുംബത്തിലെ അനേക തലമുറകളെ സമുദ്ധരിക്കാവു ന്നതാണ്. അങ്ങിനെ ഹംസയോഗി അമൃതവർഷത്താൽ നാടുമുഴുവൻ സമ്പുഷ്ടമാക്കുന്നു. പോരേ-ഹംസയോഗിയിൽ നിന്നും ഇതിൽ കൂടുതലായി നാടിന് എന്താണ് ലഭിക്കേണ്ടത്.

*ഇത്രമാത്രം ശ്രേഷ്ഠമായ അജപാവിദ്യ ദുർല്ലഭമായി തീർന്നത് എന്തുകൊണ്ടാണ്?*

അജപാവിദ്യയുടെ പൊരുൾ അത്യന്തം ഗൂഢമാണ്. സ്വരവിദ്യ യായ ഇതിനെ സ്വാധീനപ്പെടുത്തുന്നതും അഭ്യാസം കൊണ്ടുമാത്രമാണ്. ജന്മസിദ്ധമായ വാസനയുള്ളവനേ സംഗീതം പഠിക്കാൻ കഴിയൂ. അതുതന്നെ നിരന്തരം പരിശീലിച്ചാൽ മാത്രമേ സ്വായത്ത മാകുകയുള്ളു. അതുപോലെ അജപാവിദ്യയും പൂർവ്വജന്മസുകൃത മുള്ളവനേ ഗ്രഹിക്കുവാൻ കഴിയൂ. എത്രമാത്രം തന്നെ വിശദീകരിച്ചെഴുതിയ ഗ്രന്ഥം വായിച്ചാലും എത്രതന്നെ ഉന്നതനായ ഗുരു ഉപദേശിച്ചു കൊടുത്താലും അർഹതയില്ലാത്തവന് അജപായോഗം മനസ്സിലാകുന്നതല്ല. (സനൽസുജാതീയത്തിൽ ധൃതരാഷ്ട്രർക്ക് ഉന്നത ഗുരു ഉപദേശം കൊടുത്തിട്ടും ഫലമുണ്ടായില്ലല്ലോ?)

അത്യന്തം ഗോപനീയമായ അജപാവിദ്യ അറിയുന്ന സൽഗുരു ദുർല്ലഭമാണ്. അങ്ങിനയൊരു ഗുരുവുണ്ടെങ്കിൽ തന്നെ അദ്ദേഹത്തിൽ നിന്നും ഉപദേശം സ്വീകരിക്കുവാൻ യോഗ്യനായ ശിഷ്യൻ അതിലും ദുർല്ലഭമാണ്. അങ്ങിനെയുള്ള ഗുരുവും ശിഷ്യനുമുണ്ട ങ്കിലും അവർ തമ്മിൽ കണ്ടുമുട്ടുകയെന്നത് അത്യപൂർവ്വമാകുന്നു. ഇതുപോലുള്ള പലകാരണങ്ങളാലും അജപാവിദ്യ ദുർല്ലഭമായി ത്തീർന്നിരിക്കുന്നു.

വേദബീജമായ മഹാമന്ത്രമാകുന്നു ഹംസഗായത്രി. അവ്യാഖ്യായമായ അതിനെ എത്രതന്നെ വിശദീകരിച്ചാലും പൂർണ്ണമാകുന്നതല്ല. അഭ്യസിച്ച് സ്വാനുഭവത്തിൽ ബോധ്യപ്പെടുത്തുക തന്നെ വേണം. തന്റെ ഗമനാഗമത്തിൽ കൂടിയാണ് പ്രാണന്റെ ഗതിയെന്നുള്ളതു കൊണ്ട് നിത്യാഭ്യാസത്തിലൂടെ മാത്രമേ അജപയുടെ പൊരുൾ ബോധ്യപ്പെടുകയുള്ളു.

“ശ്യണുബ്രഹ്മൻ പ്രപക്ഷ്യാമി ഗോപനീയം പ്രയത്നത; ദ്വാദശാബ്ദന്തു ശുശ്രൂഷാം യ:കുർയ്യാദപ്രമാദത തസ്മൈവാച്യം യഥാതഥ്യം ദാന്തായ ബ്രഹ്മചാരിണ; പാണ്ഡിത്യാദർത്ഥലോഭാദ്വാ പ്രമാദാന്മാ പ്രയച്ഛതു.

തേനാധീനം ശ്രുതം തേന തേനസർവ്വമനുഷ്‌ഠിതം മൂലമന്ത്രം വിജാനാദി യോവിദ്വാൻ ഗുരുദർശിതം ശിവശക്തിമയം മന്ത്രം മൂലാധാരത്സമുദ്ധിതം തസ്യമന്ത്രസ്യവൈബ്രഹ്മൻ

(യോഗശിഖോപനിഷത്ത്)

ശ്രോതാവക്താചദുർല്ലഭഃ”
(യോഗ ശിഖഉപനിഷത്ത്)

ബ്രഹ്മാവിന്റെ ചോദ്യത്തിന് ശിവൻ കൊടുക്കുന്ന മറുപടിയി
ലൊരു ഭാഗമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. അല്ലയോ ബ്രഹ്മാവേ- കേട്ടാലും. ഞാൻ ഉപദേശിക്കുന്ന ഈ
അജപാവിദ്യ എത്രയും കഷ്ടപ്പെട്ടാലും രഹസ്യമായിത്തന്നെ
സൂക്ഷിച്ചുകൊള്ളണം. യാതൊരു വീഴ്ച്‌ചയും വരുത്താതെ പന്ത്ര ണ്ടുകൊല്ലം ഗുരുശുശ്രൂഷ ചെയ്യുന്ന സമർത്ഥനായ ഉത്തമശിഷ്യനുമാത്രമേ ഈ വിദ്യ ഉപദേശിച്ചു കൊടുക്കാവൂ. ധനമോഹം, പാണ്ഡിത്യപ്രദർശനം, പ്രമാദം തുടങ്ങിയവകളാൽ അജപാവിദ്യ അർഹതയില്ലാത്തവർക്ക് ഒരിക്കലും ഉപദേശിക്കുവാൻ പാടില്ല. ഉപാസകർ ഈ വിദ്യയ്ക്കുതന്നെ അധീനനായിരിക്കണം.(മറ്റൊരു വിദ്യയേയും ഉപാസിക്കരുത്) അവർ കേൾക്കുന്നതെല്ലാം ഹംസഗായത്രിയായിരിക്കണം. അവർ ചെയ്യുന്നതെല്ലാം അജപാവിദ്യയുടെ അനുഷ്‌ഠാനമായിരിക്കണം. ഗുരുവിൽ നിന്നും മൂലമന്ത്രം സ്വീകരി ച്ചിട്ടുള്ള ജ്ഞാനി ഇപ്രകാരമാണു ജീവിക്കേണ്ടത്. ശിവശക്തിമയ മായിരിക്കുന്ന ഈ മന്ത്രം മൂലാധാരത്തിൽ നിന്നും ഉത്ഭവിച്ച് ഊർദ്ധ്വഗമനം ചെയ്യുന്നതാകുന്നു. അത്യന്തം ഗോപനീയമായതിനാൽ മഹത്തായ ഈ മന്ത്രം അറിയുന്നവനും അത് ഉപദേശിക്കുന്ന ഗുരുവും ദുർല്ലഭമാകുന്നു.

സദായുരാരോഗ്യമപാരഭൂതം വിദ്യാം യശസ്സ്വർഗ്ഗസുഖഞ്ചമോക്ഷം; ഫലാനി സർവാണി നരസ്സമാപ്തും കഥം സമർത്ഥോ ഗുരുണാവിഹീനം."

(സദാശിവബ്രഹ്മം)

ആയുസ്സും ആരോഗ്യവും ഐശ്വര്യവും വിദ്യയും യശസ്സും സ്വർഗ്ഗ സുഖവും മോക്ഷവും എല്ലാം തരുന്ന അജപാവിദ്യ ഗുരുവിൽ നിന്നല്ലാതെ സ്വയം പഠിക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ല.

“അജപാവിദ്യയെ പ്രതിപാദിക്കുന്ന വേദശാസ്ത്രേതിഹാസ ങ്ങളും പുരാണങ്ങളും എത്രതന്നെ പഠിച്ചാലും വിശുദ്ധമായ വേദതത്വം അറിയുവാൻ സാധിക്കുകയില്ല. അതിന് വേദബീജമായ പ്രണ വസ്വരൂപത്തെ ഗുരുവിൻ്റെ സഹായത്തോടുകൂടി അഭ്യസിച്ചേ മതിയാവൂ എന്നും ശാസ്ത്രങ്ങൾ ഘോഷിക്കുന്നു.

ഏകാക്ഷര പ്രദാതാര-മാചര്യം യോവമന്ന്യതേ; ശ്വാനോ ജന്മശതോഷേവം ചണ്ഡാലഃ കോടിജന്മസു

മുൻപറഞ്ഞ ഏകാക്ഷരമന്ത്രം പഠിപ്പിച്ച ഗുരുവിനെ നിന്ദി ക്കുന്നവൻ നൂറുജന്മം പട്ടിയായും കോടി ജന്മം ചണ്ഡാളനായും ജനിക്കും."

*ഹംസയോഗവും അജപായോഗവും ഒന്നുതന്നെയാണോ?*

ഹംസഗായത്രിയും അജപാഗായത്രിയും എന്നാൽ ഹംസയോഗത്തിൽ അജപാഗായത്രിയുടെ അഭ്യാസം മാത്രമല്ല ഉള്ളത്. അജപാഗായത്രിയാകുന്ന അടിത്തറയിൽ നിന്നു കൊണ്ട് ചിന്മുദ്ര, അശ്വിനിമുദ്ര, ഖേചരീമുദ്ര, ദീപിനീവിദ്യ, ലംബി കാവിദ്യ, ആഭ്യന്തര ശ്രീചക്രത്തിലുള്ള ശ്രീവിദ്യോപാസന തുടങ്ങി സമയമതവിധി പ്രകാരമുള്ള പല വിദ്യകളും നിഷ്‌കളോപാസനയും ഉപാസകന്റെ അവസ്ഥക്കനുസരിച്ച് ഹംസയോഗത്തിൽ പഠിപ്പിക്കുന്നുണ്ട്. ശിഷ്യൻ ഉയരുന്നതനുസരിച്ച് ഓരോ വിദ്യകളും പടിപടിയായി ഗുരു പഠിപ്പിച്ചുകൊടുക്കുന്നു. ഏതു വലിയ വിദ്യയും അജപയുടെ തുടർച്ചയായിട്ടാണ് ഹംസയോഗികൾ ഉപാസിക്കുന്നത്. അതു കൊണ്ട് ഹംസയോഗവും അജപായോഗവും ഒന്നുതന്നെയാണ്.
🌟

Address

Alakode
670571

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917559094809

Website

Alerts

Be the first to know and let us send you an email when Jeevadhara Kalari / ജീവധാര കളരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jeevadhara Kalari / ജീവധാര കളരി:

Share