10/08/2026
വഴിയരികിലെ ദുരിതത്തിൽ നിന്ന് അത്ഭുത രോഗശാന്തിയിലേക്ക്: ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പോഷകാഹാരക്കുറവിനെ അതിജീവിച്ച് 2 വയസുകാരൻ
ആലപ്പുഴ: കഴിഞ്ഞ മാസം വഴിയരികിൽ തീർത്തും അവശനായ നിലയിൽ കണ്ടെത്തിയ രണ്ട് വയസ്സുകാരനായ കുട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ആലപ്പുഴ ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പോഷകാഹാരക്കുറവും (Severe Acute Malnutrition - SAM) ന്യുമോണിയയും ബാധിച്ച് ഒരു മാസത്തോളം നീണ്ട സങ്കീർണ്ണമായ ചികിത്സയ്ക് ശേഷമാണ് കുട്ടി അത്ഭുതകരമായ രോഗശാന്തി നേടിയത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചുള്ളിയാർമേട് സ്വദേശിയായ മാസ്റ്റർ പുണ്യവാളൻ എന്ന കുട്ടിയാണ് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നത്. കുട്ടിയുടെ ശരീരഭാരം ഗണ്യമായി വർദ്ധിക്കുകയും ആരോഗ്യനില തൃപ്തികരമാവുകയും ചെയ്തത് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ വലിയ വിജയമായി കണക്കാക്കപ്പെടുന്നു.
2026 ജൂൺ 27-ന് രാവിലെ 11 മണിയോടെ കായംകുളത്ത് വഴിയരികിൽ അമ്മയ്ക്കൊപ്പം അലഞ്ഞുതിരിയുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇടപെട്ട പോലീസ്, ഇരുവരെയും രക്ഷിച്ച് കുട്ടിയെ കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഗുരുതരമായ ആരോഗ്യനില തിരിച്ചറിഞ്ഞതിനെ തുടർന്ന് മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. ശ്രീപ്രസാദ് ഇടപെട്ട് അതേ ദിവസം തന്നെ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (PICU) മാറ്റുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി തീർത്തും മെലിഞ്ഞൊട്ടി, തൊലി ചുക്കിചുളിഞ്ഞ അവസ്ഥയിലായിരുന്നു. രണ്ട് വയസ്സുകാരന് വെറും 3.5 കിലോഗ്രാം മാത്രമായിരുന്നു ഭാരം. കൈത്തണ്ടയുടെ വണ്ണം (MUAC) 7 സെന്റീമീറ്റർ മാത്രമായിരുന്നത് തീവ്ര പോഷകാഹാരക്കുറവ് സ്ഥിരീകരിച്ചു.
പീഡിയാട്രിക്സ് വിഭാഗം യൂണിറ്റ് ചീഫ് ഡോ.ജോസ് ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻ്റെ
ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനൊടുവിൽ പുണ്യവാളന്റെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. ജൂലൈ 26-ന് പീഡിയാട്രിക്സ് വിഭാഗം പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം, കുട്ടി പൂർണ ആരോഗ്യനില കൈവരിച്ചിരിക്കുന്നു. ആശുപത്രിയിൽ എത്തിയപ്പോഴുള്ളതിനേക്കാൾ 1.1 കിലോഗ്രാം വർദ്ധിച്ച് കുട്ടിയുടെ ഇപ്പോഴത്തെ ഭാരം 4.6 കിലോഗ്രാം ആയിട്ടുണ്ട്.
"നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കൂട്ടായി നടത്തിയ പരിശ്രമങ്ങൾക്ക് ആശുപത്രി അധികൃതർ അഗാധമായ നന്ദി രേഖപ്പെടുത്തി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കൃത്യ സമയത്ത് ഇടപെടൽ നടത്തിയ ജില്ലാ കലക്ടർ, പോലീസ് വകുപ്പ്, ഡോ.ലക്ഷ്മി പി എൽ ആശുപത്രി സൂപ്രണ്ട്,ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ ഇഗ്‌നേഷ്യസ് റൊസാരിയോ , യൂണിറ്റ് ചീഫ് ഡോ. ജോസ് ഒ, എൻ.എച്ച്.എം, ട്രൈബൽ ഡിപ്പാർട്ട്‌മെന്റ്, ഐ.സി.ഡി.എസ് (ICDS), സി.ഡബ്ല്യു.സി, എച്ച്.ഡി.എസ്, പി. ജി. ഡോക്ടർമാർ,സി എൻ ഒ ലിസ്സി ജോർജ്,പി.ഐ.സി.യു ഹെഡ് നഴ്‌സ് ലിൻസി മോൾ മാത്യു , മറ്റ് നഴ്‌സിംഗ്-പാരാമെഡിക്കൽ ജീവനക്കാർ, എസ്. ടി . പ്രമോട്ടർ മാരായ ശ്രീമതി. നവ്യ, മഞ്ജു, ഗീതു എന്നിവരും ഉൾപ്പെടെ കുട്ടിയുടെ പരിചരണത്തിന് പിന്തുണ നൽകിയ എല്ലാ അഭ്യുദയകാംക്ഷികൾ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും അർപ്പണബോധവും സഹകരണവും കുട്ടിയുടെ രക്ഷയ്ക്ക് സഹായകമായി.
കൃത്യസമയത്തുള്ള മെഡിക്കൽ ഇടപെടൽ, മികച്ച പോഷകാഹാര പരിചരണം, കേരള പോലീസും ആരോഗ്യവകുപ്പും തമ്മിലുള്ള മികച്ച ഏകോപനം എന്നിവയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മാസ്റ്റർ പുണ്യവാളന്റെ ജീവിതത്തിലേക്കുള്ള ഈ തിരിച്ചുവരവ്.