Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

           #ക്യാൻസറുകൾക്ക് വിട           ഡോ. വേണു തോന്നയ്ക്കൽ                 ക്യാൻസറുകൾക്ക് വിട                       യ...
18/06/2026

#ക്യാൻസറുകൾക്ക് വിട
ഡോ. വേണു തോന്നയ്ക്കൽ
ക്യാൻസറുകൾക്ക് വിട

യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ക്യാൻസർ അഥവ അർബുദ രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. രോഗം വരുത്തുന്ന ദുരിതങ്ങൾ അനവധിയാണ്. ക്യാൻസറുകൾ ശാരീരികമായി മാത്രമല്ല മാനസ്സികമായും സാമൂഹ്യമായും സാമ്പത്തികമായും നമ്മെ തകർക്കുന്നു.
ചികിത്സയ്ക്കായി വേണ്ടത് വലിയ തുകയാണ്. കുടുംബം ഇതുവരെ സമ്പാദിച്ചതും പോരാതെ വരും. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും അവരുടെ വിവാഹത്തിനും ദമ്പതികൾക്ക് വാർദ്ധക്യ കാലത്ത് ജീവിക്കുന്നതിനും കരുതി വച്ച ധനമാണ് ചികിത്സയ്ക്കായി ചെലവിടേണ്ടി വരുന്നത്.
കത്തുന്ന മണൽക്കാട്ടിൽ സൂര്യനു കീഴെ ചോര വിയർപ്പാക്കി സ്വരൂപിച്ച ധനമാണ്. എന്തെല്ലാം സ്വപ്നങ്ങളാണ് ചുട്ടു പൊള്ളുന്ന മണൽക്കാട്ടിൽ അയാൾ നെയ്തു കൂട്ടിയത്.
പണം ഇനിയുമുണ്ടാക്കാം. പ്രിയപ്പെട്ടവരുടെ ജീവനല്ലേ വലുത്.
രോഗം ഗൃഹനാഥനാവാം. കയ്യിലുള്ള സമ്പാദ്യവും വീടും പറമ്പും എന്തിന് ഭാര്യയുടെ കഴുത്തിലെ മിന്നും ചികിത്സിയ്ക്കായി ഉപയോഗിച്ചു. രോഗം കരുണ കാട്ടിയില്ല. കുടുംബനാഥൻ മണ്ണിലേക്ക് മടങ്ങി. കുടുംബാംഗങ്ങൾക്ക് അഭയം തെരുവും. കേരളത്തിലെ ഒരു ശരാശരി കുടുംബത്തിൻറെ അവസ്ഥയാണിത്. ഇത്തരം യാഥാർത്ഥ്യങ്ങൾ കണ്ടറിഞ്ഞിട്ടും നാം എന്തു കൊണ്ട് ക്യാൻസറുകളെ സ്വന്തം ഗൃഹങ്ങളിലേയ്ക്കാനയിയ്ക്കാൻ ധൃതിപ്പെടുന്നു.
ക്യാൻസർ ആർക്കും എപ്പോഴും പിടിപെടാം. തങ്ങൾക്ക് ഈ രോഗം വരരുതെന്ന് ഒരു സമൂഹമാകെ നിശ്ചയ ദാർഢ്യത്തോടെ എന്തുകൊണ്ട് ആഗ്രഹിക്കുന്നില്ല. അപ്രകാരം ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്ക് ഒരുപാട് തരം ക്യാൻസറുകളിൽ നിന്നും തീർച്ചയായും രക്ഷപ്പെടാവുന്നതാണ്.
തനിക്ക് രോഗം വരില്ല എന്ന് നാം ഓരോരുത്തരും ഉറച്ച് വിശ്വസിക്കുകയാണ്. വെറുതെ ഒന്ന് സംശയിക്കാൻ കൂടി ആരും തയ്യാറാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ രോഗം വരുമ്പോൾ കാണാമെന്നാവും ഉത്തരം. അതേ സമയം ആരോഗ്യം വിലക്കു വാങ്ങാനാഗ്രഹിക്കുന്ന ആരോഗ്യമാനിയാക്കുകളായി മാറുകയാണ് നാം.
യഥാസമയം രോഗ നിർണ്ണയം നടത്തി ചികിത്സ നൽകുകയാണെങ്കിൽ മിക്കവാറും ക്യാൻസറുകളിൽ നിന്നും നമുക്ക് രോഗ മുക്തി നേടാവുന്നതാണ്. ചിലതരം ക്യാൻസറുകളിൽ അതുമായി പൊരുത്തപ്പെട്ട് ആയുസ്സിന്റെ അറ്റം വരെ പോകാം. പരിശോധനകളും ചികിത്സകളും തുടരേണ്ടി വരും. അങ്ങനെയായാലും വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജീവിതം മുന്നോട്ട് പോകാവുന്നതാണ്.
അർബ്ബുദ രോഗ നിർണ്ണയത്തിനായി ഡോക്ടറെ കാണുന്നവർ വിരളമാണ്. ഡോക്ടർ ക്യാൻസർ സംശയിച്ചാൽ ഡോക്ടറോട് ക്ഷുഭിതരാവുകയും തട്ടിക്കയറുകയും ചെയ്യുന്ന രോഗികളും ബന്ധുക്കളുമുണ്ട്. തനിക്ക് ക്യാൻസർ വരാനിടയില്ല എന്ന് വാദിക്കുന്നവരാണ് മിക്കവരും. ഡോക്ടർക്ക് വിവരമില്ല എന്ന് പറയാനും ഇത്തരക്കാർക്ക് മടിയില്ല. രോഗം തീവ്രമാവുമ്പോൾ പശ്ചാത്തപിച്ചിട്ടും കാര്യമില്ല.
തനിക്ക് അർബ്ബുദ രോഗം വരില്ല എന്ന് വിശ്വസിക്കുന്നതും രോഗമുണ്ടോ എന്ന് സംശയിക്കാതിരിക്കുന്നതും അക്കാര്യത്തിൽ ടെസ്റ്റുകൾക്ക് വിധേയമാവാത്തതും രോഗ ഭയം കൊണ്ടാണ്. രോഗ ഭീതി പ്രകടമാക്കുന്ന രീതി വ്യക്തിയുടെ വിദ്യാഭ്യാസത്തെയും സാംസ്കാരിക ചുറ്റുപാടിനെയും ആശ്രയിച്ചിരിക്കുന്നു.
ഡോക്ടർമാരുടെ വൈദഗ്ദ്ധ്യ കുറവും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗ നിർണ്ണയം വൈകിയ്ക്കാൻ ഇടയാക്കുന്നു. മിക്ക ക്യാൻസർ രോഗികളിലും വളരെ യാദൃശ്ചികമായിട്ടാണ് രോഗം കണ്ടെത്തുന്നത്.
ക്യാൻസർ രോഗങ്ങളെ പ്രതിരോധിക്കാനുള്ള വെറും ശ്രമം പോലും എങ്ങും കാണുന്നില്ല. രോഗ ചികിത്സയെക്കാൾ പ്രധാനം രോഗ പ്രതിരോധമാണ്. ഇവിടെ രോഗ പ്രതിരോധമില്ല. ക്യാൻസർ രോഗങ്ങൾക്ക് അഴിഞ്ഞാടാൻ ഭരണ കൂടം സൗകര്യം ഒരുക്കുകയാണ്. എന്നിട്ട് ചികിത്സിക്കാൻ ഭാഗ്യക്കുറിയും വിറ്റു നടക്കുന്നു.
ചില ആശുപത്രി കുത്തകകൾ ക്യാൻസർ ഗവേഷണം പാട്ടത്തിന് എടുത്ത് രോഗികളെ ഗിനി പന്നികളാക്കി കോടിപതികളാവുന്നു. അധികാര ദല്ലാളരുടെ ഒത്താശ എങ്ങുമുണ്ട്. കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ ക്യാൻസർ രോഗികളുടെ സംഖ്യ പെരുകുകയാണ്. അർബുദ രോഗികൾക്കായി ആശുപത്രികൾ ഇനിയും പോരാതെ വരും.
അർബ്ബുദ രോഗങ്ങൾക്കെതിരെ ഒരു സാംസ്കാരിക അവബോധം സൃഷ്ടിച്ചാലേ കഴിയൂ. ആരോഗ്യ ബോധവൽക്കരണ പ്രചാരണ പരിപാടികളും രോഗ നിർണ്ണയത്തിലേക്ക് സംഘടിത തീവ്രയജ്ഞ പ്രവർത്തനങ്ങളും പൊതുജന സഹകരണത്തോടെ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്.
ദഹനക്കുറവും വിശപ്പില്ലായ്മയും ഓക്കാനവും ഏറെ നാളായി ഉണ്ട്. അടുത്തുള്ള ആശുപത്രിയിൽ പോയി ഡോക്ടറെ കാണും. തൽക്കാലം രോഗ ശമനം ലഭിക്കും. രോഗം കലശലായപ്പോഴാണ് മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിൽ പോയി വിദഗ്ധനെ കാണാമെന്ന് വച്ചത്. കരൾ ഉൾപ്പെടെ ആന്തരിക അവയവങ്ങളെ ക്യാൻസർ വിഴുങ്ങി കഴിഞ്ഞു. ഇനി എന്തു ചെയ്യും.
ഇതുപോലെ എത്രയെത്ര കേസുകൾ. യഥാസമയം രോഗനിർണയം നടത്താനാകാത്തതിനാൽ രോഗി അപകടത്തിലാകുന്നു. ക്യാൻസർ വരച്ചിടുന്ന ഭീകരത നാം ചിന്തിക്കുന്നതിനേക്കാൾ വലുതാണ്. അർബ്ബുദ രോഗങ്ങൾക്ക് കേരളം വഴി മാറുന്നതെന്തുകൊണ്ട്. ഡോക്ടർമാരും ശാസ്ത്രജ്ഞരും മാത്രമല്ല നാം ഓരോരുത്തരും പ്രായഭേദം മറന്ന് യോഗ്യതകൾ മറന്ന് സ്ഥാനമാനങ്ങൾ മറന്ന് ഇത്തരം ചിന്തകളിൽ വ്യാപൃതരാവണം.
ഇന്നലെകളെ താരതമ്യം ചെയ്തു നോക്കുമ്പോൾ ഇന്ന് നമുക്കുണ്ടായ മാറ്റം വളരെ വലുതാണ്. ചുറ്റുപാടുമായി ഇണങ്ങി സമയ ക്രമത്താൽ ഉണ്ടായ ഒരു മാറ്റമല്ല. വളരെ പെട്ടെന്ന് ഉണ്ടായതാണ്. ആധുനിക ജീവിത സാഹചര്യങ്ങൾ അപ്രകാരമാണ്. ഈ മാറ്റങ്ങൾക്കൊത്ത് ശരീര കോശങ്ങൾക്ക് അതി ജീവനശേഷി കെടുമ്പോൾ പിന്നെ എന്താണൊരുപശാന്തി. ക്യാൻസറുകൾക്ക് കീഴടങ്ങുക തന്നെ.
അമിത കാലറി ഭക്ഷണം, കൃത്രിമാഹാരങ്ങൾ, ആഡിറ്റീവുകൾ, വ്യായാമം തീരെയില്ലാത്ത ദിനചര്യ, തെരക്കേറിയ ദിനസരികൾ, മനോ:സമ്മർദ്ദം, മാനസിക പിരിമുറുക്കം, സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങൾ, പരിസര മലിനീകരണം, തുടങ്ങി ആധുനിക ലോകം സമ്മാനിച്ച ഘടകങ്ങളാണ് കാൻസർ ജനകങ്ങളായി വർത്തിക്കുന്നത്.
കൃത്രിമാഹാരങ്ങൾക്ക് നാം കീഴങ്ങുകയാണ്. കൃത്രിമ തന്മാത്രകൾ ഇല്ലാത്ത ഒരു നേരത്തെ ഭക്ഷണം കൂടി ലഭ്യമല്ല. കുട്ടികളെയും അമ്മമാരെയും സ്വാധീനിക്കുന്ന വമ്പിച്ച പരസ്യങ്ങളാണ് ദൃശ്യമാധ്യമങ്ങളിൽ വിരുന്നൊരുക്കുന്നത്. പരസ്യങ്ങളിൽ കുരുങ്ങി രാസ ഭക്ഷണങ്ങൾ നൽകി നാം സ്വന്തം കുഞ്ഞുങ്ങളെ ദ്രോഹിക്കുകയാണ്. അവരെ രോഗികളാക്കുകയാണ്. ഇത്തരം പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താതെ ഭരണ കൂടം ചെയ്യുന്നത് കുറ്റകരമായ അനാസ്ഥയാണ്.
വിവിധ നിറങ്ങളിലെ ബേക്കറി ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് (soft drinks), കോൺസെൻട്രേറ്റഡ് ഡ്രിങ്ക്സ് (concentrated drinks), തുടങ്ങിയ മധുര ശീതള പാനീയങ്ങൾ, എന്നിവ കൃത്രിമാഹാരങ്ങളുടെ പട്ടികയിൽ പെടുന്നു. ഫാസ്റ്റ് ഫുഡ് (fast foo), പ്രോസസ്ഡ് ഫുഡ് (processed food), എന്നിവയും ധാരാളം രാസ തന്മാത്രകൾ ചേർത്തുണ്ടാക്കുന്നവയാണ്. പുത്തൻ പാചക വിധികൾ പ്രകാരം തയ്യാറാക്കുന്ന ഭക്ഷണങ്ങളിൽ പല തരം രാസ സംയുക്തങ്ങൾ ചേർക്കുകയും തന്മൂലം മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാവുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ചേർക്കുന്ന രാസ സംയുക്തങ്ങളുടെ ഫലമായി അപകടകാരികളായ പുത്തൻ സംയുക്തങ്ങൾ ഉൽപാദിപ്പിക്കപ്പെടുകയാണ്.
ഇത്തരം ഭക്ഷണങ്ങൾ നമുക്ക് എന്തു കൊണ്ട് ഒഴിവാക്കിക്കൂടാ. നമ്മുടെ പഴയ ആഹാര ശീലവുമായി നമുക്ക് പൊരുത്തപ്പെടാം. അവ ആധുനിക രാസഭക്ഷണങ്ങളെക്കാൾ എന്തുകൊണ്ടും നന്നാണ്. കൃത്രിമ രാസ പാനീയങ്ങളെക്കാൾ ഏറെ മെച്ചമാണ് നമ്മുടെ ഇളനീരും സംഭാരവും. പരിഷ്കാരത്തിന്റെ പേരിൽ നാം ഒക്കെയും ഉപേക്ഷിച്ചു.
കീടനാശിനികളും രാസവിഷങ്ങളും നമ്മുടെ പരിസരത്തെയും ഭക്ഷ്യ ശൃംഗലയെയും മലീമസമാക്കി. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകൾ (preservatives) ഭക്ഷ്യ മലിനീകരണം പിന്നെയും വർദ്ധിപ്പിച്ചു. ഉഷ്ണ രാജ്യത്ത് കഴിയുന്ന നമുക്ക് തണുപ്പിനോട് പ്രിയമാണ്. ആവശ്യത്തിനും അനാവശ്യത്തിനും റിഫ്രിജറേറ്ററുകളെ ആശ്രയിക്കാൻ തുടങ്ങി. ആഴ്ചകളോളം ഫ്രീസറിൽ പഴകിയ ഭക്ഷണം നാം അഭിമാനത്തോടെ കഴിക്കുന്നു. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നു. നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറി. വളരെ പെട്ടെന്നാണ് നാം ആധുനിക ഭക്ഷണപ്പുരകളുടെയും കൃത്രിമാഹാരങ്ങളുടെയും പിറകെ പോയത്.
ഇതാണ് ആരോഗ്യ കേരളത്തിൻറെ പരിഛേദം. നമുക്കു വേണ്ടത് തിരിച്ചറിവാണ്. വിഷം വിൽക്കാൻ അനുവാദം നൽകി ആ വിഷം തിന്ന് അർബ്ബുദ രോഗികൾ പെരുകുമ്പോൾ ക്യാൻസർ വാർഡുകൾ തീർക്കുകയല്ല ഭരണകൂടത്തിന്റെ യഥാർത്ഥ ധർമ്മമെന്ന് കാലം തെളിയിക്കും.

                      ഡോ. വേണു തോന്നയ്ക്കൽ               രാസ ഭക്ഷണങ്ങളുടെ ചിരി                  ഭക്ഷിക്കുക, കൂടുതൽ രുചിഭ...
16/06/2026


ഡോ. വേണു തോന്നയ്ക്കൽ
രാസ ഭക്ഷണങ്ങളുടെ ചിരി

ഭക്ഷിക്കുക, കൂടുതൽ രുചിഭേദങ്ങളോടെ എന്തും ഭക്ഷിക്കുക. അതാണ് ശരാശരി മലയാളി. കഴിക്കുന്ന ഭക്ഷണത്തിൻറെ ഗുണത്തിനല്ല അതിൻറെ നിറത്തിനും രുചിക്കുമാണ് പ്രാധാന്യം.
നാം ഭക്ഷിക്കുന്നത് ഭക്ഷണമല്ല. വിഷങ്ങളാണ്. നല്ല നിറവും മണവും രുചിയുമുള്ള രാസ വിഷയങ്ങൾ. ഈ രാസ ഭക്ഷണങ്ങളോട് എന്ത് ആർത്തിയാണ് കാണിക്കുന്നത്. കഴിക്കുന്നത് വിഷം എന്നറിഞ്ഞിട്ടും രുചി എന്ന ഒറ്റ കാരണത്താൽ അത്തരം വസ്തുക്കളോട് നാം കാണിക്കുന്ന താൽപര്യം അപാരം.
രുചി ശീലമാണ്. നമ്മുടെ നാവിനെയും മനസ്സിനെയും നാം അത്തരത്തിൽ പാകപ്പെടുത്തുന്നു. പരിഷ്കാരത്തിന്റെയും ദുരഭിമാനത്തിന്റേയും പേരിലാണ് മാരകമായ വിഷ തന്മാത്രകളെ ഭക്ഷണം എന്ന് വ്യാഖ്യാനിച്ച് നാം വാരി വിഴുങ്ങുന്നത്.
തന്മൂലം മാരകമായ രോഗങ്ങളെ നാം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയും വിവിധ തരം ക്യാൻസറുകൾ ഉൾപ്പെടെ അനവധി മാരക രോഗങ്ങൾ നമുക്ക് ജീവിത സഖികളായി ഒപ്പം കൂടുകയാണ്.
ക്യാൻസർ രോഗങ്ങളുടെയും രോഗികളുടെയും സംഖ്യ നിത്യേന പെരുകുന്നു. ചികിത്സ നൽകാനാവാത്ത വിധം ക്യാൻസർ രോഗികൾ അട്ടിയിടുകയാണ്. ചോരക്കുഞ്ഞുങ്ങൾ വരെ മാരക രോഗങ്ങൾക്ക് കീഴടങ്ങേണ്ടി വരുന്ന അതിദാരുണമായ കാഴ്ചകൾക്ക് നടുവിലാണ് നാം.
നാടെങ്ങും ക്യാൻസർ രോഗികളുടെ വിലാപമുയരുമ്പോൾ നാം നോക്കു കുത്തിയാവുകയാണ്. പെരുകുന്ന ക്യാൻസർ രോഗങ്ങളെ തളക്കാൻ നമുക്ക് ഒന്നും ചെയ്യാനാവുന്നില്ല. ക്യാൻസർ ബാധക്കെതിരെ ശക്തവും ശാസ്ത്രീയവുമായ പരിപാടികളോ ഗവേഷണങ്ങളോ വേണ്ട വിധത്തിൽ നടക്കുന്നില്ലായെന്ന് പറയുന്നവരോട് ക്ഷോഭിക്കാനുമാവില്ല.
ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുമ്പോഴും രോഗം വിതയ്ക്കുന്ന കുത്തകകൾക്കെതിരെ നമുക്കൊന്നും കാര്യമായി ചെയ്യാനാവുന്നില്ല. വിഷ കുത്തകകൾ വളരെ ശക്തമായി നമ്മെ കീഴടക്കുകയാണ്.
വിഷ തന്മാത്രകൾ ചേർത്ത് ഉൽപാദിപ്പിച്ച് വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ എത്ര കണ്ടു കഴിയുന്നു. പെർമിറ്റഡ് ഡൈ എന്ന പേരിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ വിഷങ്ങൾ തിന്നു തീർക്കുകയാണ് നാം. ഒരു മഹാരാജ്യത്തിന്റെ അവകാശികൾ ബുദ്ധിയും ശക്തിയും കെട്ട് ആരോഗ്യ ഹീനരായി മാറുന്ന കാഴ്ചയാണ് നമ്മുടെ കണ്ണുകളിൽ തെളിയുന്നത്.
മദ്യത്തിനെതിരെ നിരന്തരം ആക്രോശിക്കുന്ന നാം ഇവയ്ക്കെതിരെ മൗനം ദീക്ഷിക്കുകയാണ്. മദ്യം ഉണ്ടാക്കുന്നതിന്റെ എത്രയോ ഇരട്ടി വിപത്തുകൾ ആണ് അവ ഉണ്ടാക്കുന്നതെന്ന് സാക്ഷരത കേരളത്തിലെ ജനത ഒരു നിമിഷം ചിന്തിക്കുന്നത് ഉചിതമായിരിക്കും.
നിറത്തിനും അലങ്കാരത്തിനുമായി ഭക്ഷണത്തിൽ ചേർക്കാൻ അനുവാദമുള്ള രാസവിഷങ്ങളാണ് പെർമിറ്റഡ് ഡൈകൾ. അവ വിവിധ തരം ക്യാൻസറുകൾ, നാഡീ രോഗങ്ങൾ തുടങ്ങി അനേകം മാരക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ അവ യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നില്ലായെന്നാണ് കുത്തകകൾക്കൊപ്പം അധികൃതരും അവകാശപ്പെടുന്നത്.
മുയലിനോ വെളെളലിക്കോ നൽകിയ ഒരു രാസ തന്മാത്ര മനുഷ്യനു മേൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കില്ല എന്ന് പറയാൻ ആർക്കാണാകാത്തത്? അന്താരാഷ്ട്ര രാസ ഭക്ഷണ കുത്തകൾക്ക് വേണ്ടി നാം ചെയ്തു പോരുന്നത് അപ്രകാരമല്ലേ ?
സ്ലോ പോയ്സണിംഗിനെ കുറിച്ച് നാം ചിന്തിക്കുന്നില്ല. ചില രാസ തന്മാത്രകൾ ജൈവ കോശങ്ങളിൽ വരുത്തുന്ന വിപത്തുകളുടെ യഥാർത്ഥ ചിത്രം അറിയാൻ ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടിവരും. അവയിൽ മിക്കതും പലതരം ക്യാൻസർ രോഗങ്ങൾക്ക് വിത്തിടുന്നു.
കീടനാശിനി മയമായിരിക്കുന്നു നമ്മുടെ ഭക്ഷണവും ചുറ്റുപാടും. വിഷം കുത്തി വച്ചും വിഷം പുരട്ടി നിറം പിടിപ്പിച്ചും സുന്ദരമാക്കിയ പഴങ്ങൾ ഉൾപ്പെടെ ഭക്ഷ്യ വസ്തുക്കളാണ് കമ്പോളത്തിൽ എത്തുന്നത്. അവ വാങ്ങി കഴിക്കാനുള്ള ധൃതിയും ആർത്തിയും ഒന്നു കാണുക തന്നെ വേണം. വിഷമയമായ ഭക്ഷ്യ വസ്തുക്കൾ ഭയം കൂടാതെ കഴിക്കാൻ നമുക്ക് എങ്ങനെ കഴിയുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
രോഗങ്ങളുടെ ആക്രമണവും രോഗികളുടെ ആർത്തനാദവും കേട്ട് കുത്തകകളുടെ ആഘോഷങ്ങൾക്ക് നടുവിൽ നാം മൗനികളാവുന്നു. ഇനിയെങ്കിലും നന്മകളെ തിരിച്ചറിയുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സിനുടമയാവണം.
സ്വന്തം കുടുംബത്തിൻറെ ആരോഗ്യ
കാര്യത്തിലെങ്കിലും നേരിയ ശ്രദ്ധയും താൽപര്യവും എടുക്കാനെങ്കിലും നമുക്ക് ഓരോരുത്തർക്കും കഴിയണം.

15/06/2026

#ശവഭൂമി

12/06/2026

12/06/2026

10/06/2026

                   ഡോ. വേണു തോന്നയ്ക്കൽ            രാസ ഭക്ഷണങ്ങളുടെ ചിരി                  ഭക്ഷിക്കുക, കൂടുതൽ രുചിഭേദങ്ങള...
07/06/2026


ഡോ. വേണു തോന്നയ്ക്കൽ
രാസ ഭക്ഷണങ്ങളുടെ ചിരി

ഭക്ഷിക്കുക, കൂടുതൽ രുചിഭേദങ്ങളോടെ എന്തും ഭക്ഷിക്കുക. അതാണ് ശരാശരി മലയാളി. കഴിക്കുന്ന ഭക്ഷണത്തിൻറെ ഗുണത്തിനല്ല അതിൻറെ നിറത്തിനും രുചിക്കുമാണ് പ്രാധാന്യം.
നാം ഭക്ഷിക്കുന്നത് ഭക്ഷണമല്ല. വിഷങ്ങളാണ്. നല്ല നിറവും മണവും രുചിയുമുള്ള രാസ വിഷയങ്ങൾ. ഈ രാസ ഭക്ഷണങ്ങളോട് എന്ത് ആർത്തിയാണ് കാണിക്കുന്നത്. കഴിക്കുന്നത് വിഷം എന്നറിഞ്ഞിട്ടും രുചി എന്ന ഒറ്റ കാരണത്താൽ അത്തരം വസ്തുക്കളോട് നാം കാണിക്കുന്ന താൽപര്യം അപാരം.
രുചി ശീലമാണ്. നമ്മുടെ നാവിനെയും മനസ്സിനെയും നാം അത്തരത്തിൽ പാകപ്പെടുത്തുന്നു. പരിഷ്കാരത്തിന്റെയും ദുരഭിമാനത്തിന്റേയും പേരിലാണ് മാരകമായ വിഷ തന്മാത്രകളെ ഭക്ഷണം എന്ന് വ്യാഖ്യാനിച്ച് നാം വാരി വിഴുങ്ങുന്നത്.
തന്മൂലം മാരകമായ രോഗങ്ങളെ നാം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയും വിവിധ തരം ക്യാൻസറുകൾ ഉൾപ്പെടെ അനവധി മാരക രോഗങ്ങൾ നമുക്ക് ജീവിത സഖികളായി ഒപ്പം കൂടുകയാണ്.
ക്യാൻസർ രോഗങ്ങളുടെയും രോഗികളുടെയും സംഖ്യ നിത്യേന പെരുകുന്നു. ചികിത്സ നൽകാനാവാത്ത വിധം ക്യാൻസർ രോഗികൾ അട്ടിയിടുകയാണ്. ചോരക്കുഞ്ഞുങ്ങൾ വരെ മാരക രോഗങ്ങൾക്ക് കീഴടങ്ങേണ്ടി വരുന്ന അതിദാരുണമായ കാഴ്ചകൾക്ക് നടുവിലാണ് നാം.
നാടെങ്ങും ക്യാൻസർ രോഗികളുടെ വിലാപമുയരുമ്പോൾ നാം നോക്കു കുത്തിയാവുകയാണ്. പെരുകുന്ന ക്യാൻസർ രോഗങ്ങളെ തളക്കാൻ നമുക്ക് ഒന്നും ചെയ്യാനാവുന്നില്ല. ക്യാൻസർ ബാധക്കെതിരെ ശക്തവും ശാസ്ത്രീയവുമായ പരിപാടികളോ ഗവേഷണങ്ങളോ വേണ്ട വിധത്തിൽ നടക്കുന്നില്ലായെന്ന് പറയുന്നവരോട് ക്ഷോഭിക്കാനുമാവില്ല.
ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുമ്പോഴും രോഗം വിതയ്ക്കുന്ന കുത്തകകൾക്കെതിരെ നമുക്കൊന്നും കാര്യമായി ചെയ്യാനാവുന്നില്ല. വിഷ കുത്തകകൾ വളരെ ശക്തമായി നമ്മെ കീഴടക്കുകയാണ്.
വിഷ തന്മാത്രകൾ ചേർത്ത് ഉൽപാദിപ്പിച്ച് വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ എത്ര കണ്ടു കഴിയുന്നു. പെർമിറ്റഡ് ഡൈ എന്ന പേരിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ വിഷങ്ങൾ തിന്നു തീർക്കുകയാണ് നാം. ഒരു മഹാരാജ്യത്തിന്റെ അവകാശികൾ ബുദ്ധിയും ശക്തിയും കെട്ട് ആരോഗ്യ ഹീനരായി മാറുന്ന കാഴ്ചയാണ് നമ്മുടെ കണ്ണുകളിൽ തെളിയുന്നത്.
മദ്യത്തിനെതിരെ നിരന്തരം ആക്രോശിക്കുന്ന നാം ഇവയ്ക്കെതിരെ മൗനം ദീക്ഷിക്കുകയാണ്. മദ്യം ഉണ്ടാക്കുന്നതിന്റെ എത്രയോ ഇരട്ടി വിപത്തുകൾ ആണ് അവ ഉണ്ടാക്കുന്നതെന്ന് സാക്ഷരത കേരളത്തിലെ ജനത ഒരു നിമിഷം ചിന്തിക്കുന്നത് ഉചിതമായിരിക്കും.
നിറത്തിനും അലങ്കാരത്തിനുമായി ഭക്ഷണത്തിൽ ചേർക്കാൻ അനുവാദമുള്ള രാസവിഷങ്ങളാണ് പെർമിറ്റഡ് ഡൈകൾ. അവ വിവിധ തരം ക്യാൻസറുകൾ, നാഡീ രോഗങ്ങൾ തുടങ്ങി അനേകം മാരക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ അവ യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നില്ലായെന്നാണ് കുത്തകകൾക്കൊപ്പം അധികൃതരും അവകാശപ്പെടുന്നത്.
മുയലിനോ വെളെളലിക്കോ നൽകിയ ഒരു രാസ തന്മാത്ര മനുഷ്യനു മേൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കില്ല എന്ന് പറയാൻ ആർക്കാണാകാത്തത്? അന്താരാഷ്ട്ര രാസ ഭക്ഷണ കുത്തകൾക്ക് വേണ്ടി നാം ചെയ്തു പോരുന്നത് അപ്രകാരമല്ലേ ?
സ്ലോ പോയ്സണിംഗിനെ കുറിച്ച് നാം ചിന്തിക്കുന്നില്ല. ചില രാസ തന്മാത്രകൾ ജൈവ കോശങ്ങളിൽ വരുത്തുന്ന വിപത്തുകളുടെ യഥാർത്ഥ ചിത്രം അറിയാൻ ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടിവരും. അവയിൽ മിക്കതും പലതരം ക്യാൻസർ രോഗങ്ങൾക്ക് വിത്തിടുന്നു.
കീടനാശിനി മയമായിരിക്കുന്നു നമ്മുടെ ഭക്ഷണവും ചുറ്റുപാടും. വിഷം കുത്തി വച്ചും വിഷം പുരട്ടി നിറം പിടിപ്പിച്ചും സുന്ദരമാക്കിയ പഴങ്ങൾ ഉൾപ്പെടെ ഭക്ഷ്യ വസ്തുക്കളാണ് കമ്പോളത്തിൽ എത്തുന്നത്. അവ വാങ്ങി കഴിക്കാനുള്ള ധൃതിയും ആർത്തിയും ഒന്നു കാണുക തന്നെ വേണം. വിഷമയമായ ഭക്ഷ്യ വസ്തുക്കൾ ഭയം കൂടാതെ കഴിക്കാൻ നമുക്ക് എങ്ങനെ കഴിയുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
രോഗങ്ങളുടെ ആക്രമണവും രോഗികളുടെ ആർത്തനാദവും കേട്ട് കുത്തകകളുടെ ആഘോഷങ്ങൾക്ക് നടുവിൽ നാം മൗനികളാവുന്നു. ഇനിയെങ്കിലും നന്മകളെ തിരിച്ചറിയുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സിനുടമയാവണം.
സ്വന്തം കുടുംബത്തിൻറെ ആരോഗ്യ
കാര്യത്തിലെങ്കിലും നേരിയ ശ്രദ്ധയും താൽപര്യവും എടുക്കാനെങ്കിലും നമുക്ക് ഓരോരുത്തർക്കും കഴിയണം.

Address

Parayam Veedu, Manjamala Po
Thiruvananthapuram
695313

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr. Venu Thonnakkal:

Share