Arogyappacha masika

Arogyappacha masika സമഗ്ര ആരോഗ്യം സാമൂഹിക മാറ്റത്തിന്‌

സംവാദങ്ങൾ നിലയ്ക്കുന്നകേരളം!ഷിജു ഏലിയാസ് സംസാരിക്കുന്നു.
13/04/2026

സംവാദങ്ങൾ നിലയ്ക്കുന്നകേരളം!
ഷിജു ഏലിയാസ് സംസാരിക്കുന്നു.

Shiju Elias, Dialogue, Discourse, Renaissance, Kerala Culture

സ്ത്രീ ശാക്തീകരണം തടയുന്നതാര്?ഷിജു ഏലിയാസ് സംസാരിക്കുന്നു.
01/04/2026

സ്ത്രീ ശാക്തീകരണം തടയുന്നതാര്?
ഷിജു ഏലിയാസ് സംസാരിക്കുന്നു.


Shiju Elias, Woman Empowerment, Kudumbashree, Feminism, Male Chauvinism

ആരോഗ്യപ്പച്ച ചീഫ് എഡിറ്റർ ഡോ.പി.കെ. മോഹൻലാൽ അന്തരിച്ചു. ആദരം .
19/10/2023

ആരോഗ്യപ്പച്ച ചീഫ് എഡിറ്റർ ഡോ.പി.കെ. മോഹൻലാൽ അന്തരിച്ചു.
ആദരം .

Women's day celebration at Ayodhana on 08-03-2021.Classes'Women's security and self-defense' by Kerala Police Self Defen...
03/03/2021

Women's day celebration at Ayodhana on 08-03-2021.
Classes
'Women's security and self-defense' by Kerala Police Self Defence wing.
'Women and Diet'
by Krishna Mohandas. Dietetion, Regional Cancer Center

Contact.9447683169





ഒക്കിനാവന്‍ ചോറും ചപ്പാത്തിയിലെ കാന്‍സറുംഡോ. രാജഗോപാല്‍ കെഎം പി കൃഷ്ണന്‍ വൈദ്യന്‍ മെമ്മൊറിയല്‍ എസ്കെ വി എ ഫാര്‍മസികൊല്ലം...
13/02/2020

ഒക്കിനാവന്‍ ചോറും ചപ്പാത്തിയിലെ കാന്‍സറും
ഡോ. രാജഗോപാല്‍ കെ
എം പി കൃഷ്ണന്‍ വൈദ്യന്‍ മെമ്മൊറിയല്‍ എസ്
കെ വി എ ഫാര്‍മസി
കൊല്ലം

ദീര്‍ഘായുസ്സിന്റെ പ്രാധാന്യം മുന്നില്‍ കണ്ട് അതിലേക്കുള്ള പാത പിന്‍തുടരാന്‍ മനുഷ്യനെ പഠിപ്പിച്ചത് രണ്ടു പൗരാണിക സംസ്‌കാരങ്ങളാണ്. ജാപ്പനീസ് സംസ്‌കാരത്തിലും പൗരാണിക ഭാരതീയ സംസ്‌കാരങ്ങളിലും തുടര്‍ന്നുവന്ന ആഹാര-വിഹാര രീതികള്‍ ദീര്‍ഘായുസ്സും ആരോഗ്യത്തിലേക്കും ഉള്ള കവാടങ്ങളാണ്. ആയുസ്സിന്റെ ശാസ്ത്രം ആണ് ആയുര്‍വേദം. ഒരു മനുഷ്യ ജീവിതത്തില്‍ ആയുസ്സ് നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പുരുഷാര്‍ത്ഥങ്ങള്‍ നേടാനും മറ്റുള്ളവര്‍ക്ക് നന്മചെയ്യാനും 'പ്രാണേഷ്ണഃ' നിലനിര്‍ത്തുക എന്നത് അഭിഭാജ്യമാണ്. വടക്കന്‍ ജപ്പാനിലെ 'ഒക്കിനാവ' എന്ന കൊച്ചു ദ്വീപ് ഈ വസ്തുക്കളുടെ ജീവിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ 'സെന്റിനേറിയന്‍സ്' (100 വയസിന് മുകളില്‍ പ്രായം ഉള്ളവര്‍) ന്റെ സാന്ദ്രത ഒക്കിനാവ എന്ന കൊച്ചു ദ്വീപില്‍ ആണ്. ഒക്കിനാവയില്‍ എല്ലാ 1 ലക്ഷം പേരിലും 24.6 പേര്‍ സുഖമായി 100 തികഞ്ഞ് ജീവിക്കുന്നവര്‍ ആണ്. ഹൃദയ സംബന്ധമായ രോഗങ്ങളും കാന്‍സറും വന്ന് മരിക്കുന്നവരുടെ എണ്ണം ജപ്പാനില്‍ വച്ച് ഏറ്റവും കുറവും ഈ ദ്വീപിലാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ് ഒക്കിനാവല്‍ ന്യൂട്രിഷന്‍. കണ്ണുകെട്ടി ഓടുന്ന ആധുനിക ലോകത്തിന് ആയുസിന്റെ വേദവും ഒക്കിനാവല്‍ സംസ്‌കാരവും നല്‍കുന്ന വെളിച്ചവും അവയുടെ താരതമ്യ പഠനവും നമുക്ക് നോക്കാം.

ആയുര്‍വേദ സിദ്ധാന്തപ്രകാരം ആഹാരം സേവിക്കേണ്ട അളവ് അഥവ 'മാത്ര' രണ്ടു കാര്യങ്ങളെ അപേക്ഷിച്ച് നിലകൊള്ളുന്നു. സേവിക്കുന്ന വ്യക്തിയുടെ ദഹനശേഷിയും, കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവവും. ചരകന്‍, താരതമ്യേന വേഗം ദഹിക്കുന്നവയെ 'ലഘു അന്നം' എന്നും ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവയെ 'ഗുരു അന്നം' എന്നും വിഭജിക്കുന്നു.
ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2020/02/blog-post.html

പ്രമേഹരോഗികളില്‍ ദുഷ്‌ക്കരമാകുന്ന ഹൃദ്രോഗ ചികിത്സഡോ. ജോര്‍ജ്ജ് തയ്യില്‍ഭൂമുഖത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഭീതിദമാംവിധം വര...
13/04/2019

പ്രമേഹരോഗികളില്‍ ദുഷ്‌ക്കരമാകുന്ന ഹൃദ്രോഗ ചികിത്സ
ഡോ. ജോര്‍ജ്ജ് തയ്യില്‍

ഭൂമുഖത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഭീതിദമാംവിധം വര്‍ദ്ധിക്കുകയാണ്. 1980-ല്‍ 108 ദശലക്ഷമായിരുന്നത് 2014 ആയപ്പോള്‍ 422 ദശലക്ഷമായി ഉയര്‍ന്നു. 18 വയസ്സില്‍ കവിഞ്ഞവരില്‍ 1980-ല്‍ 4.7 ശതമാനമായിരുന്ന പ്രമേഹ ബാധ 2014 ആയപ്പോള്‍ 8.5 ശതമാനമായി വര്‍ദ്ധിച്ചു. പ്രമേഹം മൂലം 2015-ല്‍ 1.6 ദശലക്ഷം പേരാണ് മരണപ്പെട്ടത്. പണക്കാരേക്കാളുപരി സാമ്പത്തികമായി താഴെക്കിടയിലുള്ളവരെ കൂടുതലായി ബാധിക്കുന്ന ഒരു രോഗാതുരതയായി ഈ മഹാമാരി മാറുകയാണ്. 2015-ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 69.1 ദശലക്ഷം പേര്‍ക്ക് പ്രമേഹബാധയുണ്ട്. ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 9 ശതമാനം പേരും പ്രമേഹത്തിന്റെ പിടിയിലാണ്. അതായത് ഈ മഹാരോഗത്തിന്റെ ലോക തലസ്ഥാനമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ 2010-ല്‍ 51 ദശലക്ഷമുണ്ടായിരുന്ന പ്രമേഹബാധിതര്‍ 2030 ആകുമ്പോള്‍ 58 ശതമാനമായി വര്‍ദ്ധിച്ച് 87 ദശലക്ഷമായി ഉയരും. നമ്മുടെ കൊച്ചു കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണെന്നു പറഞ്ഞാല്‍ ഞെട്ടരുത്. ഇവിടെയുള്ള 20 ശതമാനം പേര്‍ക്കും ഈ രോഗം സ്വന്തം. അതായത് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി. കേരളത്തിലെ ഗ്രാമീണരും പ്രമേഹബാധയില്‍ നഗരവാസികളോടൊപ്പമെത്തുന്ന പ്രവണത നാം കാണുന്നു. ഏറ്റവും ദാരുണമായ പ്രശ്‌നം, പ്രമേഹബാധയുള്ള ഏതാണ്ട് 50 ശതമാനം ആള്‍ക്കാര്‍ക്കും ഈ രോഗമുണ്ടെന്ന അവബോധമുണ്ടാകുന്നില്ല എന്നതാണ്. ഇന്റര്‍നാഷണല്‍ ഡയബെറ്റിക് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്തുള്ള 193 ദശലക്ഷം ആള്‍ക്കാരും തങ്ങള്‍ പ്രമേഹ ബാധക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. കൂടാതെ പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരില്‍ 40 ശതമാനം പേര്‍ മാത്രമേ രക്തത്തിലെ പഞ്ചസാര പരിധികള്‍ക്കുള്ളില്‍ നിയന്ത്രിക്കുന്നുള്ളൂ. 17 ശതമാനം പേര്‍ യാതൊരു ചികിത്സയും എടുക്കാന്‍ മുതിരുന്നില്ല. 15 ശതമാനം പേര്‍ ഭക്ഷണം ക്രമീകരിച്ച് ചികിത്സിക്കുന്നു. 68 ശതമാനം പേര്‍ മരുന്നുകള്‍ എടുക്കുന്നു.

അസാംക്രമികരോഗങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനയെ കടിഞ്ഞാണിടാന്‍ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും പലതവണ യോഗം ചേരുകയും അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മക മാര്‍ഗ്ഗങ്ങളാരായുകയും ചെയ്തു. ഹൃദ്രോഗവും പ്രമേഹവും അര്‍ബുദവും ചേര്‍ന്ന് ലോകജനസംഖ്യയുടെ സിംഹഭാഗം പേരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ പുതിയ ബോധവത്കരണ ശൈലിയിലൂടെ ഇവയെ നേരിടാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംവിധാനം ചെയ്യുകയുണ്ടായി. പ്രമേഹ ചികിത്സയുടെ പരാജയത്തിനുള്ള പ്രധാന കാര്യം രോഗികള്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമുചിതമായ പരിഗണനയും കരുതുലും ലഭിക്കാത്തതുകൊണ്ടാണെന്ന് പഠനങ്ങള്‍ തെളിയിച്ചു. പ്രമേഹരോഗി ഒറ്റക്കല്ല, കുടംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി രോഗിയോടൊപ്പം നിന്ന് പ്രമേഹനിയന്ത്രണത്തിന് സാഹചര്യമൊരുക്കണമെന്ന് ആഹ്വാനമുണ്ടായി. ഈ ആശയം തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രമേഹദിന സന്ദേശവും. പ്രമേഹ നിയന്ത്രണം രോഗിയുടെ മാത്രമല്ല, അയാള്‍ ഉള്‍ക്കൊള്ളുന്ന കുടുംബാംഗങ്ങളുടെ മൊത്തമായ പരിശ്രമത്തിലൂടെയാണ് സമഗ്രമാക്കേണ്ടത്. ആത്മാര്‍ത്ഥമായ പിന്തുണയും കരുതലുമായി കുടുംബത്തിലെ എല്ലാ അംഗങ്ങളും എപ്പോഴും രോഗിയോടൊപ്പമുണ്ടാവണം. അതായത് രോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമമില്ല. അതും രോഗിയെ ഒറ്റപ്പെടുത്തും. ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശൈലി പ്രമേഹ രോഗിക്കുമാത്രമല്ല കുടംബത്തിലെ മറ്റംഗങ്ങള്‍ക്കും പ്രയോജനപ്പെടും. അവര്‍ക്ക് പ്രമേഹ സാധ്യതയുണ്ടെങ്കില്‍ അതും കുറയ്ക്കുകയും ചെയ്യും. പഥ്യമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമശീലവും മുടങ്ങതെയുള്ള ഔഷധ സേവനവും സ്വായത്തമാക്കാന്‍ രോഗിക്ക് താങ്ങും തണലുമായി കുടുംബാംഗങ്ങളും എപ്പോഴുമുണ്ടാവണം.

ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/04/blog-post.html

കുമ്പളങ്ങിയിലെ ദേശവും മനുഷ്യരുംഎന്‍ പി മുരളീകൃഷ്ണന്‍തറവാട്ടില്‍ പിറന്നതിന്റെ അന്തസ്സും മഹിമയും ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്...
14/03/2019

കുമ്പളങ്ങിയിലെ ദേശവും മനുഷ്യരും
എന്‍ പി മുരളീകൃഷ്ണന്‍

തറവാട്ടില്‍ പിറന്നതിന്റെ അന്തസ്സും മഹിമയും ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരു ശീലം ഇടക്കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്നു. പ്രത്യേകിച്ചും മലയാള സിനിമ ആള്‍ക്കൂട്ടക്കൂത്തായി മാറിയ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും. അന്നത്തെ പല സിനിമകളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലും അവയുടെ ഭൂമികയിലുമെല്ലാം ഈ സവിശേഷ സ്വഭാവം നിലനിന്നു പോന്നു. ഇത് കാണികളില്‍ പുതിയൊരു കാഴ്ചശീലവും തങ്ങളുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാന്‍ കഴിയാത്ത പുതിയൊരു തരം സവര്‍ണരും അമാനുഷികരുമായ മനുഷ്യരെയും വെള്ളിത്തിരയില്‍ സൃഷ്ടിക്കാനും ഇടയാക്കി. തങ്ങളുടെ വീട്ടകവും വീട്ടുപരിസരവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ നിരന്തരം ചെയ്ത് ആളുകളില്‍ അത്ഭുതത്തിന്റെയും ആരാധനയുടെയും വീരരസം പകര്‍ന്ന് താരരൂപങ്ങളായി നിലകൊണ്ട അതിമാനുഷ്യരില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മലയാള സിനിമയ്ക്ക് ഏറെക്കാലമെടുക്കേണ്ടി വന്നു. പൂര്‍ണമായും ഇപ്പോഴും വിടുതി നേടാനുമായിട്ടില്ല. അവസരം കിട്ടുമ്പോഴെല്ലാം ഈ കുല, വീര പുരുഷന്മാര്‍ അവതാരപ്പിറവിയെടുത്തു കൊണ്ടേയിരിക്കുന്നു. ഇത് സിനിമയി ലും സമൂഹപരിസരത്തും ഒരുപോലെയാണ്. അനുകൂല സാമൂഹിക സാഹചര്യങ്ങള്‍ വരുമ്പോഴാണ് അകമേ അധികം ആഴത്തിലല്ലാതെ വേരോടിക്കിടക്കുന്ന സവര്‍ണ, പുരുഷ ചിന്താഗതികളും മേല്‍ക്കോയ്മകളുമെല്ലാം മറനീക്കി പുറത്തുവരുന്നത്. മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സിലേതു പോലെ ഒട്ടുമേ കുലമഹിമയില്ലാതെ, വ്യത്യസ്ത തന്തമാര്‍ക്കും തള്ളമാര്‍ക്കും പിറന്ന മക്കള്‍, ഒരു തുരുത്തിലെ പുറംവാതില്‍ പോലുമില്ലാത്ത ചായം പൂശാത്ത ചെറുകൂരയില്‍ കലഹിച്ചും സ്‌നേഹിച്ചും, കുടിച്ചും വലിച്ചും നാട്ടുനടപ്പ് തെറ്റിച്ച് ഇഷ്ടപ്പെട്ട പെണ്ണുങ്ങളെ കൂടെക്കൊണ്ടുവന്നു പൊറുപ്പിക്കുന്നതും പ്രമേയമാക്കി സിനിമ ചെയ്യുന്നതു ചിന്തിക്കാനുള്ള ശേഷി പോലും മേല്‍പ്പറഞ്ഞ കാലത്തെ മുഖ്യധാരാ സിനിമയ്ക്കില്ലായിരുന്നു. അങ്ങനെ ചിന്തിക്കാനും അതിനെ ജനപ്രിയമാക്കി അവതരിപ്പിക്കാനും കഴിയുന്നു എന്നതാണ് പുതുകാല മലയാള സിനിമയുടെ ഏറ്റവും ഗുണപരമായ മാറ്റം. നേരത്തെപറഞ്ഞ തറവാട്ടു സിനിമകളിലെ തറനിരപ്പില്‍ തൊടാത്ത മനുഷ്യരുടെ ചെയ്തികളും സംഭാഷണങ്ങളും കണ്ടും കേട്ടും അന്തം വിട്ടിരിക്കേണ്ടിവന്ന ഹതഭാഗ്യരായ കാണികളായിരുന്നു ഏറെക്കാലം നമ്മള്‍.

കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തുമ്പോഴാകട്ടെ അതിലെ നെപ്പോളിയന്റെ മക്കളെയും അവരുടെ വീടും അവര്‍ ചെയ്യുന്ന ജോലികളും അവരുടെ ജോലിയില്ലായ്മയും സംസാരവും തമാശയും പ്രണയവും സങ്കടങ്ങളുമെല്ലാം അടുത്തറിയാനും നമ്മളെത്തന്നെ ബന്ധപ്പെടുത്താനുമാകുന്നു. തിയേറ്റര്‍ വിട്ടിറങ്ങിയാലും സജിയും ബോണിയും ബോബിയും ഫ്രാങ്കിയുമെല്ലാം വേമ്പനാട്ടു കായലിന്റെ തീരത്ത് കുമ്പളങ്ങിയിലോ പള്ളിത്തോടോ കായലില്‍ വലയെറിഞ്ഞോ തോണി തുഴഞ്ഞോ ഏതെങ്കിലും തുരുത്തില്‍ ആരോടെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് തോന്നും. യാഥാര്‍ഥ്യത്തോട് അത്രയും ചേര്‍ന്നുനിന്നാണ് മധു സി.നാരായണനും ശ്യാം പുഷ്‌കരനും ഷൈജു ഖാലിദും കുമ്പളങ്ങിയെന്ന ദേശത്തെയും അവിടത്തെ സാധാരണക്കാരായ മനുഷ്യരെയും അവതരിപ്പിച്ചിരിക്കുന്നത്. സങ്കീര്‍ണതകളിലേക്കും ബാഹ്യലോകത്തിലേക്കും ഉപകഥകളിലേക്കും പോകാതെ ഒരു ദേശത്തിലേക്കു മാത്രം ചുരുങ്ങുന്നതിന്റെ എല്ലാ വലുപ്പവും സൗന്ദര്യവും കുമ്പളങ്ങിക്കുണ്ട്. രണ്ടു തരം മനുഷ്യരെയാണ് ശ്യാം പുഷ്‌കരന്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ എഴുതി വയ്ക്കുന്നത്. ഫഹദ് അവതരിപ്പിക്കുന്ന ഷമ്മി ശരാശരി മലയാളി ആണധികാര ബോധത്തിന്റെ പ്രതിനിധി തന്നെയാണ്. ഞാനാണ് വീടിന്റെയും വീട്ടിലെ പെണ്ണുങ്ങളുടെയും സര്‍വ്വനാഥന്‍, എന്റേതാണ് അവസാന വാക്ക് എന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. പെണ്ണുങ്ങള്‍ കൂടുതലായൊന്നും പറയേണ്ട, അതിന് ഇവിടെ ആണുങ്ങളുണ്ട് എന്നാണ് ഷമ്മി പറയുന്നത്. സദാ ഒരുങ്ങി, മീശയും മുടിയും ചീകി വെട്ടിയൊതുക്കി സുന്ദരപുരുഷനായി നടക്കുന്ന അയാളെ ഭരിക്കുന്നതാകട്ടെ പ്രാകൃത വികാരങ്ങള്‍ മാത്രമാണ്. ഇതുപോലുള്ള മനുഷ്യരെ നമ്മുടെ സാമൂഹിക ചുറ്റുപാടിലാകെ കാണാം. പുറമേയ്ക്ക് സുന്ദര, മാന്യ രൂപങ്ങള്‍. അകമേ നവോത്ഥാനത്തിന്റേയോ പുരോഗമനത്തിന്റെയോ വെളിച്ചമെത്തുകയോ മാറ്റങ്ങളെ തിരിച്ചറിയുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാനാകാത്തവര്‍.
ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/03/blog-post.html

മലയാളികള്‍ കര്‍ശനമായ തിരുത്തലുകള്‍ക്ക് തയ്യാറാവണംഡോ. ജോര്‍ജ്ജ് തയ്യില്‍കേരളത്തിന്റെ വിശിഷ്ടമായ ആരോഗ്യമാതൃക അന്താരാഷ്ട്രത...
25/02/2019

മലയാളികള്‍ കര്‍ശനമായ തിരുത്തലുകള്‍ക്ക് തയ്യാറാവണം
ഡോ. ജോര്‍ജ്ജ് തയ്യില്‍

കേരളത്തിന്റെ വിശിഷ്ടമായ ആരോഗ്യമാതൃക അന്താരാഷ്ട്രതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപവത്കരിച്ചിട്ട് ആറ് ദശകങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. എന്നാല്‍ പ്രശംസകള്‍ ഏറ്റുവാങ്ങാന്‍ മാത്രം സമ്പന്നമാണോ കേരളത്തില്‍ ഈയടുത്തകാലത്ത് മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യസംസ്‌കാരം. പരിതാപകരമായ പല പാളിച്ചകളും കേരളീയരുടെ ആരോഗ്യസുരക്ഷക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ മുഖ്യമാണ് പകര്‍ച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും നിയന്ത്രണവിധേയമാക്കുന്നതിലുണ്ടായ പരാജയങ്ങള്‍. ഇതിനുള്ള പ്രധാന കാരണം ചികിത്സ മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികല ആരോഗ്യസംസ്‌കാരം കേരളത്തില്‍ വളര്‍ന്നുവരുന്നു എന്നതാണ്. ഭക്ഷണത്തേക്കാള്‍ മരുന്നിനു പണം ചെലവഴിക്കുന്നവരാണ് മലയാളികളെന്നാണ് ഈയിടെ നടന്ന ചില കണക്കെടുപ്പുകളുടെയും ഫലം. സമഗ്രവും സമ്പൂര്‍ണ്ണവുമായ ആരോഗ്യസംരക്ഷണത്തിന് വലിയ ഒരാശുപത്രിയും മികച്ച ഡോക്ടര്‍മാരും അടുത്തുണ്ടായാല്‍ മതി എന്നതാണ് ശരാശരി മലയാളിയുടെ ചിന്ത. ഈ വീക്ഷണഗതി ശരിയല്ല. ആശുപത്രിയുടെ വലുപ്പത്തിലും ഡോക്ടര്‍മാരുടെ ബിരുദത്തിലും അമിത വിശ്വാസം പുലര്‍ത്തുന്ന നാം കാതലായ പല അടിസ്ഥാന സത്യങ്ങളും കാണാതെ പോകുന്നു. ആരോഗ്യപരിപാലനത്തിന്റെ വേരുകള്‍ ചികിത്സയിലല്ല രോഗത്തിന്റെ സമൂലമായ പ്രതിരോധ പ്രക്രിയയിലാണ് തഴച്ചുവളരേണ്ടത്. പ്രത്യേകിച്ച് രോഗവും ചികിത്സയും കൊണ്ട് ദാരിദ്രത്തിലേക്ക് അധപതിച്ച കുടുംബങ്ങളുടെ കഥകള്‍ കൂടി കേള്‍ക്കുമ്പോള്‍ ഇതിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമാകുന്നു.

എത്രയൊക്കെ മികച്ച ചികിത്സ ലഭിച്ചാലും പല രോഗബാധകളില്‍ നിന്നും രക്ഷപ്രാപിക്കാന്‍ സാധ്യമല്ലെന്ന് ഈയടുത്തകാലത്തുണ്ടായ പനിബാധകളുടെ വ്യാപനകഥ നമ്മെ പഠിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ മലയാളികളുടെ സ്വസ്ഥതകെടുത്തി. ജപ്പാന്‍ ജ്വരം, മസ്തിഷ്‌കജ്വരം, ഡെങ്കിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, എബോള തുടങ്ങി നിപ്പ ബാധവരെ നമ്മുടെ നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിപ്പ വൈറസ് മലയാളിക്ക് ഒരു ഗുണപാഠം നല്‍കി. മനുഷ്യന്റെ ആരോഗ്യം അവന്‍ വസിക്കുന്ന മണ്ണിനോടും പരിസ്ഥിതിയോടും ചുറ്റുമുള്ള ജീവജാലങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അതില്‍ വിരാജിക്കുന്ന ജീവജാലങ്ങളുടെയും ആരോഗ്യവും സന്തുലിതാവസ്ഥയും മനുഷ്യാരോഗ്യത്തെ നിര്‍വ്വചിക്കുന്നു. അല്ലാതെ അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിന് അസ്ഥിത്വമില്ല. മലേഷ്യയില്‍ കാടുകള്‍ നശിപ്പിച്ചപ്പോഴാണ് വവ്വാലുകള്‍ ആഹാരം തേടി ജനവാസ കേന്ദ്രങ്ങളിലെത്തിച്ചേര്‍ന്നത്. അങ്ങനെ മനുഷ്യരില്‍ നിപ്പ പിടിപെട്ടു. പകര്‍ച്ചവ്യാധികള്‍ നമ്മുടെ നാട്ടില്‍ പടരുന്നത് ഇവിടത്തെ അനുകൂലമായ അവസ്ഥകൊണ്ടുതന്നെ. എപ്പോഴും രോഗം ഏറ്റുവാങ്ങാന്‍ സന്നദ്ധമാണ് കേരളം. വീടും മുറ്റവും മാത്രം മനോഹരമാക്കാന്‍ വ്യഗ്രതകാട്ടുന്ന മലയാളി പരിസ്ഥിതിയെയും സ്‌നേഹിച്ചു തുടങ്ങണം. ആരോഗ്യസൂചികയില്‍ ഒന്നാമത് നില്‍ക്കുന്ന സിങ്കപ്പൂര്‍ അവിടത്തെ ശുചിത്വാവസ്ഥകൊണ്ടു മാത്രമാണ് അത് സാധിച്ചെടുത്തത്.

പൊടിയും പുകമഞ്ഞും നിറഞ്ഞ് ശ്വാസം മുട്ടുന്ന ഡല്‍ഹിയുടെ ചിത്രം നാം കണ്ടുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ ജനിക്കുന്ന ശിശുക്കള്‍ ശ്വസിക്കുന്നത് 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ വിഷപ്പുകയാണെന്ന് വിദഗ്ധര്‍ പ്രസ്താവിക്കുന്നു. മലിനീകൃത ഡല്‍ഹി ഇന്ത്യയുടെ ഇതര നഗരങ്ങള്‍ക്കുള്ള താക്കീതാണ്. കേരളത്തിലെ വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ അമിത വിനിയോഗവും അന്തരീക്ഷ ഖരമാലിന്യങ്ങളുടെ ആധിക്യവും ഒരിക്കലും വൃത്തിയാകാത്ത ഓടകളും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പല പുതിയ രോഗങ്ങള്‍ക്കും വിത്തുകള്‍ പാകുന്നു. തൂവാലയും മാസ്‌കും കൊണ്ട് മുഖം മറച്ച് നടന്നുനീങ്ങുന്ന ആളുകള്‍ കൊച്ചി നഗരത്തില്‍ ഇപ്പോള്‍ പതിവുകാഴ്ചയാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ തുടങ്ങിയവ കൊച്ചിയിലെ കുട്ടികളില്‍ കൂടുതലായി കണ്ടുവരികയാണ്. ആഹാരപദാര്‍ത്ഥ ങ്ങളിലെ മായവും വിഷചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരുവലിയ പ്രശ്‌നം. മലയാളികളുടെ 'ഭക്ഷണഭ്രാന്ത്' മനസ്സിലാക്കിയ അയല്‍ സംസ്ഥാനക്കാര്‍ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി, ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും. മറ്റ് വിലകുറഞ്ഞ എണ്ണകള്‍ കലര്‍ത്തിയ വെളിച്ചെണ്ണ, കൃത്രിമപാല്‍, മായം കലര്‍ന്ന തേയിലപ്പൊടിയും അശുദ്ധമായ കുടിവെള്ളവും, അങ്ങനെ പോകുന്നു നീണ്ടപട്ടിക. ഇപ്രകാരം വിഷപൂരിതമായ വായുവും ജലവും ഭക്ഷണവും ഉള്‍ക്കൊണ്ട് അര്‍ബുദം മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാകുന്നവര്‍ ആശുപത്രികളിലേക്ക് നെട്ടോട്ടമാണ്. ഇപ്പോള്‍ വീട്ടില്‍ ശുദ്ധഭക്ഷണം പാകപ്പെടുത്തി കഴിക്കുന്നതിന് മലയാളികള്‍ക്ക് മടിയോ കുറച്ചിലോ സംഭവിച്ചിട്ടുണ്ട്. സമയമില്ലെന്ന് പറയുന്നത് സത്യമല്ല. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമുണ്ടാക്കാന്‍ സമയമില്ലെങ്കില്‍ പിന്നെന്ത് ജീവിതം?
ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/02/blog-post_25.html

ലിവര്‍കാന്‍സര്‍ ആയുര്‍വേദ സാധ്യതകള്‍ഡോ. രാജഗോപാല്‍ കെകേരളീയന്റെ കരള്‍ ഇന്ന് കാന്‍സര്‍ റിസര്‍ച്ച് ശാഖയില്‍ ഏറ്റവും .കൂടുത...
14/02/2019

ലിവര്‍കാന്‍സര്‍ ആയുര്‍വേദ സാധ്യതകള്‍
ഡോ. രാജഗോപാല്‍ കെ

കേരളീയന്റെ കരള്‍ ഇന്ന് കാന്‍സര്‍ റിസര്‍ച്ച് ശാഖയില്‍ ഏറ്റവും .കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മലയാളിയുടെ കരള്‍ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്നതായാണ് കണ്ടുവരുന്നത്. ഇതിന് പല കാരണങ്ങള്‍ പറയാം എങ്കിലും നമ്മുടെ ആഹാര-വിഹാരങ്ങളില്‍ വന്ന മാറ്റവും, കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന മാരകമായ വിഷാംശങ്ങളും ഇതില്‍ പ്രധാന ഘടകങ്ങളാണ്. മദ്യപാനം മൂലം മലയാളിയുടെ കരളില്‍ സിറോസിസ് വരുകയും പിന്നീട് അത് ലിവര്‍ കാന്‍സര്‍ ആയി പരിണമിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ ജീവിതത്തില്‍ മദ്യം കഴിക്കാത്ത ആളുകളില്‍ സിറോസിസും കരള്‍ അര്‍ബുദവും ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

ലിവര്‍ സിറോസിസ്

ഏതു പ്രായത്തിലും മനുഷ്യന് പിടിപെടാവുന്നതും, ദീര്‍ഘകാലം നിലനില്‍ക്കുകയും കാലക്രമേണ മരണത്തിലേക്ക് നയിക്കുന്നതുമായ രോഗാവസ്ഥയാണ് സിറോസിസ്. ഇന്ന് ലിവറില്‍ വരുന്ന അര്‍ബുദത്തിന്റെ പ്രധാന കാരണവും സിറോസിസ് തന്നെ. ലിവര്‍ കോശങ്ങള്‍ കാലക്രമേണ നശിച്ച് അവയ്ക്ക് പകരം അവിടെ പ്രവര്‍ത്തന രഹിതമായ സ്‌കാര്‍ ടിഷ്യു രൂപപ്പെടുന്നു. ഈ പ്രക്രിയ മൂലം ലിവറിന്റെ പ്രവര്‍ത്തനക്ഷമത നശിക്കുകയും തുടര്‍ന്ന് ദഹനപ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാവുകയും രക്തസ്രാവം, മഞ്ഞപിത്തം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ വയറില്‍ വെള്ളക്കെട്ട് (ഉദര രോഗം) ഉണ്ടാവുക, ലിവര്‍ കോശങ്ങള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിച്ച് അവ അര്‍ബുദമായി മാറുകയും ചെയ്യുന്നു. സിറോസിസ് രോഗം വരാനുള്ള ചില കാരണങ്ങള്‍ കുറിക്കുന്നു.
മദ്യപാനം
ഹെപ്പറ്റൈറ്റിസ്
നോണ്‍ അല്‍കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്
ബൈലറി സിറോസ് (പിത്താശയ രോഗം)
ലിവറില്‍ ഇരുമ്പ് അധികമായി അടിയുന്ന അവസ്ഥ
പല കാരണങ്ങള്‍ ഉണ്ടെങ്കിലും മലയാളിയെ സംബന്ധിച്ച് പ്രധാനമായ 2 ഘടകങ്ങള്‍ - മദ്യപാനവും നോണ്‍ അല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥയുമാണ്. ഇതില്‍ അമിത കൊഴുപ്പുള്ള ഭക്ഷണം, അമിത വണ്ണം, പ്രമേഹം തുടങ്ങിയ അവസ്ഥകളില്‍ ലിവറിന്റെ പുറത്ത് കൊഴുപ്പ് അടിഞ്ഞ് കൂടുകയും കാലക്രമേണ കോശങ്ങള്‍ നശിച്ച് സിറോസിസ് ആയി മാറുകയും ചെയ്യുന്നു. ഇന്ന് സ്ത്രീകളില്‍ സ്ഥിരമായി കാണാറുള്ള രോഗങ്ങളാണ് തൈറോയ്ഡ് പ്രശ്‌നവും പോളി സിസ്റ്റിക്ക് ഓവറി എന്ന അസുഖവും. ഇവയില്‍ രണ്ടിലും ഫാറ്റ് മെറ്റാബോളിസം തകരാറിലാവുന്നു. അതുമൂലം കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ ഉള്ള സാധ്യതയും കൂടുന്നു. ഈ പ്രക്രിയ ലിവറില്‍ കൊഴുപ്പ് അടിഞ്ഞ് സിറോസിസ് ഉണ്ടാക്കാന്‍ ഉള്ള സാധ്യത കൂട്ടുന്നു. മദ്യപാനിക്ക് സിറോസിസ് വരുന്നത് അവന്റെ കര്‍മ്മഫലം എന്നപോലെയാണ് ആഹാര-വിഹാരങ്ങളുടെ പാളിച്ചകൊണ്ട് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. പത്തുവര്‍ഷമോ അതിലധികമോ സ്ഥിരമായി 2-3 ഡ്രിങ്ക്‌സ് കഴിക്കുന്നവരില്‍ 20 ശതമാനം ആള്‍ക്കാര്‍ സിറോസിസ് രോഗികളാകും എന്നാണ് കണക്ക്. ദിവസവും കുപ്പികണക്കിന് മദ്യം കുടിക്കുന്ന മലയാളിയുടെ കരളിന്റെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ!
ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/02/blog-post_14.html

ഇരകള്‍ ഇനിയും തോല്‍ക്കാതിരിക്കട്ടെവിന്‍സന്റ് പീറ്റര്‍കാസര്‍കോട്ടെ  എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതരായ കുഞ്ഞുങ്ങളും അവരുടെ അമ...
12/02/2019

ഇരകള്‍ ഇനിയും തോല്‍ക്കാതിരിക്കട്ടെ
വിന്‍സന്റ് പീറ്റര്‍

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതരായ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ ലോകം ശ്രദ്ധിക്കുന്ന ദുരന്തക്കാഴ്ചകളായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും കീടനാശിനിക്കമ്പനികളുടെയും ലാഭക്കൊതിയുടെ ഇരകളായി ഭ്രൂണാവസ്ഥയിലേ വൈകല്യം ബാധിച്ച് ജനിച്ച കുട്ടികളുടെ എന്നന്നേയ്ക്കുമായി ഇല്ലാതായ മനുഷ്യാവകാശത്തിന്റെയും ജിവിക്കാനുള്ള സ്വാതന്ത്രത്തിന്റെയും ഒരു തരിമ്പെങ്കിലും നേടിയെടുക്കാന്‍ അവരുടെ അമ്മമാര്‍ നടത്തിയ സമരങ്ങള്‍ നിരവധിയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിയുടെ നിരാഹാരംകൊണ്ട് ലോകശ്രദ്ധനേടിയ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ്‌കൊണ്ട് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ തറക്കല്ലുകളായി കാടുപിടിച്ചുകിടക്കുമ്പോള്‍ ഉടഞ്ഞുപോയ സ്വപ്‌നങ്ങളെ മടിയിലിരുത്തി നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഈ അമ്മമാരുടെ കണ്ണൂനീര്‍ നവകേരളത്തെ ഇനിയൊരിക്കലും പൊള്ളിക്കാതിരിക്കട്ടെ

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടുമൊരു പട്ടിണി സമരത്തിലായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് പടിക്കല്‍ ദുരിതാബാധിതരായ മക്കളെ മടിയിലും ഒക്കത്തുമിരുത്തി പട്ടിണി സമരം നടത്തുന്ന അമ്മമാര്‍ മനസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരെയും വിഷമിപ്പിക്കുന്ന കാഴ്ചയായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കടുത്ത അലംഭാവത്തിന്റെയും കീടനാശിനിക്കമ്പനിയുടെ അമിത ലാഭക്കൊതിയുടെയും ഇരകളായ മനുഷ്യരിലേറെപ്പേര്‍ മരിച്ച് പോവുകയും അതിലേറെപ്പേര്‍ ജീവിക്കുന്നത് ജീവിതമാണെന്ന് തിരിച്ചറിയാനാവാത്ത വിധം ഭിന്നശേഷിക്കാരായി മാറിയതും മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ വീഴ്ചകളും അലംഭാവങ്ങളും കൊണ്ട് കൂടിയാണ്.കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതരും അവര്‍ക്കൊപ്പം നില്‍ക്കുന്ന മനുഷ്യസ്‌നേഹികളും എത്രയോ കാലമായി നടത്തിയ സമരപോരാട്ടങ്ങളുടെ ഭാഗമായി ഇരകളുടെ അന്‍പതിനായിരം രൂപ നഷ്ടപരിഹാരം, കടമെഴുതിത്തള്ളല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടായെങ്കിലും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സാമൂഹ്യസുരക്ഷിതത്വവും സ്വാതന്ത്ര്യവും ആജീവനാന്തചികിത്സയും ഉറപ്പ് വരുത്തുന്ന രീതിയിലേക്ക് നടപടികളൊന്നും എത്തിച്ചേര്‍ന്നില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ആജീവനാന്ത ചികിത്സ സൗജന്യമായി നല്‍കണമെന്ന സുപ്രീം കോടതി വിധിയും ബഡ്‌സ് സ്‌കൂള്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശവും ഇപ്പോഴും പൂര്‍ണ്ണമായി നടപ്പാക്കപ്പെട്ടിട്ടില്ല.2016-ല്‍ സെക്രട്ടറിയറ്റ് പടിക്കല്‍ ഇതേഅമ്മമാര്‍ കുട്ടികളെയുമായി വന്ന് പട്ടിണി സമരം നടത്തിയിരുന്നു. സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതിനെ തുടര്‍ന്ന് സമരമവസാനിപ്പിച്ചുവെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഭിന്നശേഷിക്കാരായ കുട്ടികളെയും കൊണ്ട് ഈ അമ്മമാര്‍ സമരവുമായി തലസ്ഥാനത്തെത്തിയത്.

സഹായപ്പട്ടിക

2011 ലും 2013 ലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി പ്രത്യേക പരിഗണനയും ചികിത്സയും മറ്റ് സഹായങ്ങളും ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ചലനശേഷിയോ സംസാരശേഷിയോ ഇല്ലാത്ത പല കുട്ടികളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2017 ഏപ്രിലില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സംസാരശേഷിയും ചലനശേഷിയുമില്ലാത്ത ധാരാളം കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന 1905 പേരുള്ള പട്ടിക തയ്യാറാക്കി. സെല്‍യോഗത്തില്‍ അവതരിപ്പിച്ച് അവസാനലിസ്റ്റ് പുറത്ത് വന്നപ്പോഴേക്കും അര്‍ഹരായവരുടെ എണ്ണം 287 ആയി ചുരുങ്ങി. എതിര്‍പ്പുകളെയും സമരങ്ങളെയും തുടര്‍ന്ന് 76 പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും അര്‍ഹരായ അനേകം കുട്ടികള്‍ ലിസ്റ്റില്‍ നിന്ന് വീണ്ടും പുറത്തായി.പതിനായിരത്തോളം അപേക്ഷകളില്‍ നിന്ന് പരിശോധനകള്‍ക്ക് ശേഷം തെരെഞ്ഞെടുത്ത നാലായിരത്തോളം പേരാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത്. ഈ ക്യാമ്പിലാണ് 1905 പേരെ അര്‍ഹരായി കണ്ടെത്തിയെങ്കിലും പിന്നീട് ഈ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട അടിയന്തിര സഹായവും ചികിത്സയും ആവശ്യമായ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ നിരവധി കുട്ടികള്‍ ഇപ്പോഴും ഈ ലിസ്റ്റിന് പുറത്താണ്. അര്‍ഹരായ മുഴുവന്‍ കുട്ടികളെയും ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന പ്രധാന ആവശ്യം ഉയര്‍ത്തിക്കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി നിരാഹാരമനുഷ്ഠിച്ചത്.

അമ്മമാര്‍ സമരമുഖത്തേക്ക് വീണ്ടും

2016 ല്‍ സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. നാലുമാസങ്ങള്‍ക്ക് ശേഷം അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ആദ്യബജറ്റില്‍ത്തന്നെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി 10 കോടി മാറ്റിവച്ചുവെങ്കിലും ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സെല്ലിന്റെ രൂപീകരണത്തിന് ഒന്‍പതുമാസക്കാലമെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന്റെ ഭാഗമായി സുപ്രീംകോടതിയില്‍ നിന്ന് രണ്ട് സുപ്രധാന വിധികളുണ്ടായി. രണ്ടും ഡിവൈഎഫ്‌ഐ നേടിയവ.
ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/02/blog-post_11.html

പ്രളയത്തിനും വനിതാമതിലിനും ശേഷമുള്ള കേരളംഷിജു ഏലിയാസ്/വിന്‍സന്റ് പീറ്റര്‍സാമൂഹ്യ മുന്നേറ്റങ്ങളുടെ തീ പാറുന്ന ചരിത്രവുമായ...
12/02/2019

പ്രളയത്തിനും വനിതാമതിലിനും ശേഷമുള്ള കേരളം
ഷിജു ഏലിയാസ്/വിന്‍സന്റ് പീറ്റര്‍

സാമൂഹ്യ മുന്നേറ്റങ്ങളുടെ തീ പാറുന്ന ചരിത്രവുമായി നേരിട്ടു ബന്ധമില്ലാത്ത നമ്മുടെ പുതിയ തലമുറ ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുകയാണെന്ന തോന്നല്‍ അസ്ഥാനത്താണെന്ന് പ്രളയകാലം തെളിയിച്ചു. പരസ്പര സഹകരണത്തിന്റെയും നിഷ്‌കപടമായ ഒത്തൊരുമയുടെയും അവസരമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാറി. നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ചയും വികാസവും തങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്ന് കേരളത്തിലെ പുതു തലമുറ തെളിയിച്ചു. പരിസ്ഥിതിയെ അവഗണിക്കുന്ന വികസന കാഴ്ചപ്പാട് മുമ്പില്ലാത്ത വിധം തുറന്നു കാട്ടപ്പെട്ടു. സ്ത്രീയുടെയും കീഴാളസമൂഹങ്ങളുടെയും വികാര വിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വിഭാഗങ്ങള്‍ രാഷ്ട്രീയസമൂഹത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ അത് പ്രകടമാക്കി. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് പുതിയ നിറവും ഭാവവും പകര്‍ന്നിരിക്കുന്നു. സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരമായി ഇതിനെ ഏറ്റെടുത്ത നവോത്ഥാന വിരുദ്ധര്‍ സ്ത്രീയുടെ പൗര സ്വാതന്ത്ര്യത്തിനെതിരെ സ്ത്രീകളെത്തന്നെ തെരുവിലിറക്കി. പ്രളയത്തിനും വനിതാ മതലിനും ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ ഷിജു ഏലിയാസ് ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു

മലയാളിയുടെ വികസന സങ്കല്പങ്ങളെ പ്രളയകാലം എങ്ങനെയാണ് സ്വാധീനിച്ചത്? ശരാശരി മലയാളി പ്രളയത്തിനു മുമ്പും അതിനു ശേഷവും പിന്തുടരുന്ന മുതലാളിത്ത വികസന സങ്കല്‍പ്പങ്ങളില്‍ മാറ്റം സാധ്യമാണോ? ഈ ദിശയിലെ പുതിയ സംവാദങ്ങളെ എങ്ങനെ കാണുന്നു?

മനുഷ്യന്റെ അസ്തിത്വ ബോധത്തെ മുതലാളിത്തം വികലമാക്കുന്നത് എങ്ങനെയെന്ന ഫ്രാങ്ക്ഫര്‍ട്ട് ചിന്തകനായ എറിക് ഫ്രോമിന്റെ വിശകലനമാണ് ഓര്‍മ വരുന്നത്. 'ഠീ ഒമ്‌ല ീൃ ഠീ ആല' എന്നാണ് അദ്ദേഹം ചോദിക്കുന്നത്. താന്‍ എന്താണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല, തനിക്കെന്ത് സ്വന്തമാക്കാന്‍ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മുതലാളിത്ത മനുഷ്യന്‍ സ്വയം മനസ്സിലാക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയുമടക്കം എന്തും കൂടുതല്‍ ഉപഭോഗവസ്തുക്കള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കുകയാണ് മുതലാളിത്തത്തിന്റെ രീതി. ഒരു ഉല്‍പ്പന്നവും വെറുതെ ഉണ്ടാക്കുന്നതല്ല. അതിന്റെ ലക്ഷ്യം മനുഷ്യനാണ്. ഇവിടെ മനുഷ്യന്‍ ഉപഭോക്താവായി ചുരുക്കപ്പെടുകയാണ്. ഒരു ഉല്‍പ്പന്നം തനിക്ക് ആവശ്യമുള്ളതാണെന്ന തോന്നല്‍ വ്യക്തിയില്‍ ജനിപ്പിക്കാനായാല്‍ മുതലാളിത്തം വിജയിച്ചു. കാട്ടില്‍ത്തന്നെ കഴിഞ്ഞു കൊള്ളാമെന്ന് പറയുന്ന ആദിവാസിയെ മുതലാളിത്തം ഭീകരനാക്കും. 'എന്റെ ദൈവം കുട്ടിച്ചാത്തനാ'ണെന്ന് പറയാന്‍ മുതലാളിത്ത യുഗത്തില്‍ എനിക്ക് അവകാശമില്ല. എന്റെ ദൈവത്തിന്റെ വിപണി മൂല്യമാണ് വിശ്വാസിയെന്ന നിലയിലുള്ള എന്റെ അന്തസ് തീരുമാനിക്കുന്നത്. ഉടുക്കുന്ന വസ്ത്രത്തിന്റെയും അടിക്കുന്ന ബോഡി സ്‌പ്രേയുടെയും ബ്രാന്റ് മൂല്യമാണ് എന്റെ വ്യക്തി മൂല്യം. ഞാനെന്താണ് എന്നതിന്റെസ്ഥാനത്ത് ഞാന്‍ എന്ത് സ്വന്തമാക്കുന്നു എന്ന പുതിയ അളവുകോല്‍ എന്റെ ഭാഗധേയം തീരുമാനിക്കുന്നു. Production of too many useful things results in too many useless people' എന്ന് മാര്‍ക്‌സ് ഒരിടത്ത് പറഞ്ഞിട്ടുണ്ട്. വ്യക്തിത്വമുള്ള മനുഷ്യനെ യാതൊരു വ്യക്തിത്വവുമില്ലാത്ത ഉപഭോക്താവായി ചുരുക്കുന്ന നമ്മുടെ വികസന കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രളയത്തിനു കഴിഞ്ഞു.
അഭിമുഖം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/02/blog-post.html

ഉടല്‍ കറുപ്പിന്റെ രാഷ്ട്രീയ കാഴ്ചകള്‍ഡോ. രശ്മി ജിസോഷ്യല്‍ ഡ്രാമയെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട മലയാള സിനിമ...
31/01/2019

ഉടല്‍ കറുപ്പിന്റെ രാഷ്ട്രീയ കാഴ്ചകള്‍
ഡോ. രശ്മി ജി

സോഷ്യല്‍ ഡ്രാമയെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട മലയാള സിനിമ അതിന്റെ വളര്‍ച്ചാവഴിയില്‍ വ്യത്യസ്ത ജനുസുകളിലേയ്ക്കു സഞ്ചരിക്കുകയുണ്ടായി. ഫാമിലി ഡ്രാമ മുതല്‍ സ്ലാപ്സ്റ്റിക് കോമഡി ചിത്രങ്ങള്‍ വരെയും ഇത്തരത്തില്‍ പ്രേക്ഷകനെ തേടിയെത്തി. വിപണി വിജയം ലക്ഷ്യമിട്ടു നിര്‍മ്മിക്കപ്പെടുന്ന കമ്പോള ചിത്രങ്ങള്‍ പ്രേക്ഷകന്റെ യുക്തി ബോധങ്ങളെ അലോസരപ്പെടുത്താതെ കൃത്യമായ നായാന്യായങ്ങള്‍ നിരത്തി 'കഥപറച്ചിലിനൊപ്പം' അവനെ അയത്‌നലളിതമായി സഞ്ചരിക്കുവാന്‍ പ്രേരിപ്പിച്ചിരുന്നു. അതേസമയം കലാചിത്രങ്ങളാകട്ടെ (സമാന്തര സിനിമകള്‍) പ്രേക്ഷകന്റെ ബൗദ്ധികമണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും പൊതുസമൂഹത്തിനു മുമ്പില്‍ പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. വ്യത്യസ്ത ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന ഇത്തരം ചലച്ചിത്രങ്ങളില്‍ ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നത് കമ്പോള ചലച്ചിത്രങ്ങള്‍ക്കായിരുന്നു. കമ്പോള ചലച്ചിത്രങ്ങളുടെ ആധിപത്യങ്ങള്‍ക്കിടയില്‍ കലയുടെ സാമൂഹ്യ പ്രതിബദ്ധതയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം. കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ട്രാന്‍സ്ജന്ററിന്റെ ജീവിതം പറയുന്ന സിനിമയെന്ന നിലയില്‍ ചരിത്രപരമായ പ്രാധാന്യം നേടിയ ചിത്രം കൂടിയാണിത്.

ഉടലിന്റെ വിഹ്വലതകള്‍
പണിയ വിഭാഗത്തില്‍പ്പെട്ട ഗുളികന്റെ ഉടലിന്റെ വിഹ്വലതകളാണ് ഉടലാഴമെന്ന ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. ഗര്‍ഭപാത്രമുള്ള പുരുഷന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദിവാസി ട്രാന്‍സ്ജന്ററിന്റെ ജീവിതമെഴുതിയ ഉണ്ണികൃഷ്ണന്‍ ആവള അത്തരമൊരു പശ്ചാത്തലത്തില്‍ നിന്നാണ് ഗുളികന്റെ മാതൃകയെ സൃഷ്ടിച്ചെടുത്തത്. രാജുവെന്ന ആദിവാസിയുടെ ജീവിതത്തിന്റെ അനുകരണമല്ല ഉടലാഴമെങ്കിലും ഗുളികനില്‍ രാജുവിന്റെ അനുഭവങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുന്നതാണ്. പതിനാലാം വയസ്സില്‍ കുലാചാര പ്രകാരം മാതയെ വിവാഹം കഴിച്ചതു മുതല്‍ വീര്‍പ്പുമുട്ടലോടെ കഴിയുന്ന ഗുളികന്റെ പലായനങ്ങളാണ് ഉടലാഴത്തിലുള്ളത്. ബാഹ്യരൂപത്തില്‍ ആണായിരിക്കുമ്പോഴും ആന്തരികമായി സ്‌ത്രൈണ സ്വത്വത്തെ ഉടലില്‍ വഹിക്കേണ്ടിവരുന്ന ഗുളികന്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കൊരു ദാമ്പത്യജീവിതം സാധ്യമല്ലെന്നു തിരിച്ചറിയുകയും മാതയുടെ ലൈംഗിക തൃഷ്ണകള്‍ക്കു മുമ്പിലും പ്രത്യുല്പാദനമെന്ന ആവശ്യകതയ്ക്കു മുമ്പിലും പരാജയപ്പെടുന്നു. ആണ്‍ പെണ്‍ ദ്വന്ദ്വ ഭാവനകള്‍ക്കും പാരമ്പര്യശീലങ്ങള്‍ക്കും പൊതുബോധങ്ങള്‍ക്കുമപ്പുറത്ത് ട്രാന്‍സ്ജന്റര്‍ (ട്രാന്‍സ്‌മെന്‍/ട്രാന്‍സ് വുമണ്‍/ട്രാന്‍സ് സെക്ഷ്വല്‍സ്/ബൈ സെക്ഷ്വല്‍സ്/ഇന്റര്‍ സെക്ഷ്വല്‍സ് അടക്കമുള്ള അനവധി വിഭാഗങ്ങള്‍) എന്ന വ്യക്തിത്വം കൂടിയുണ്ടെന്ന് പൊതുസമൂഹം ചെറിയ തോതില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാന്‍സ്ജന്ററായ ഗുളികന്റെ അതീവ സങ്കീര്‍ണ്ണാവസ്ഥകളെ തിരിച്ചറിയാത്ത പ്രദേശവാസികള്‍ ലൈംഗികാതിക്രമങ്ങളിലൂടെ ചൂഷണം ചെയ്തുകൊണ്ട് ആണത്തത്തിന്റെ അല്പത്തരങ്ങള്‍ പ്രകടമാക്കുന്നു. കാട്ടില്‍ നിന്നും നഗരത്തിന്റെ തിരക്കുകളിലൂടെ സഞ്ചരിച്ചെത്തുന്ന ഗുളികന്‍ രമേശന്റെ മില്ലില്‍ സുരക്ഷിതമായ തൊഴിലിടവും തന്റെ സ്വത്വത്തെ തിരിച്ചറിയുന്ന പ്രണയിയെയും കണ്ടെത്തുന്നു. ഭിന്നവര്‍ഗ്ഗ ലൈംഗികതയില്‍നിന്നും വ്യതിരിക്തമായ, വ്യത്യസ്ത ലൈംഗികാഭിരുചികളില്‍ അസ്വസ്ഥരാകുന്ന യാഥാസ്ഥിതികവാദികളുടെ സദാചാര ഗുണ്ടാ ആക്രമണത്തിനിരയാകുന്ന ഗുളികന്‍ പലായനം ചെയ്യുവാനും ശവങ്ങള്‍ സംസ്‌കരിക്കുന്ന ഇടത്ത് തൊഴില്‍ തേടിയെത്തുവാനും നിര്‍ബന്ധിതനാകുന്നു. എല്ലായിടങ്ങളില്‍നിന്നും പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഗുളികന്‍ കാട്ടില്‍ തിരിച്ചെത്തി മനുഷ്യക്കെണിയില്‍ വീഴുന്നതോടുകൂടി അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുന്നു.

ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://arogyappachamasika.blogspot.com/2019/01/blog-post_30.html

Address

GREENLINE PUBLICATIONS, TC 15/1038, St. Joseph's Press Buildings, Cotton Hill
Vazhuthacaud
695014

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+914712336660

Alerts

Be the first to know and let us send you an email when Arogyappacha masika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arogyappacha masika:

Share