21/07/2022
https://m.facebook.com/story.php?story_fbid=453151313489458&id=100063837803580
കൊല്ലം മാർത്തോമ്മാ കോളേജിൽ നടന്നത് ശുദ്ധ തെമ്മാടിത്തരം.
കൊല്ലം: ഇക്കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തിന്റെ പേരിൽ കൊല്ലം മാർത്തോമ്മാ കോളേജിൽ ചിലർ നടത്തിയ അക്രമസംഭവങ്ങൾ ശുദ്ധ തെമ്മാടിത്തമാണ്. പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ്. പരീക്ഷയ്ക്ക് വരുന്നവർ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും എല്ലാം തയ്യാറാക്കുന്നത് പ്രസ്തുത ഏജൻസിയാണ്. പരീക്ഷാസമയത്ത് അവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ്. പരീക്ഷയ്ക്കായി സ്ഥാപനം വിട്ടു കൊടുക്കുക മാത്രമാണ് കോളേജ് അധികൃതർ ചെയ്യുന്നത്. അവിടെ പല സ്ഥലങ്ങളിൽനിന്നും പരീക്ഷയ്ക്ക് വന്ന കുട്ടികളുടെ ഉത്തരവാദിത്വം എങ്ങിനെ കോളേജ് അധികൃതർക്കുണ്ടാകും?. ഇതെല്ലാം നോക്കേണ്ടത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്.
വസ്തുത ഇതായിരിക്കെ ബിജെപിയുടെ പോഷകസംഘടനയായ എ.ബി.വി.പിയുടെ ഗുണ്ടകളും സാമൂഹ്യദ്രോഹികളും ചേർന്ന് കോളേജ് അടിച്ചു തകർത്തത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
ഗുണ്ടകൾ കോളേജ് അടിച്ചു തകർത്തപ്പോൾ അവരെ തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിക്കാത്ത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഇവർക്കൊപ്പം കോളേജിനെതിരെ അനാവശ്യ സമരത്തിനിറങ്ങിയ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ സംഘടനാപ്രവർത്തകരുടെ പ്രവർത്തികളും ശുദ്ധ പോക്രിത്തരം ആണ്.
ക്രൈസ്തവ മാനേജ്മെൻറ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെ എന്ത് അതിക്രമവും കാണിക്കാമെന്ന ധൈര്യത്തിലാണ് ഇക്കൂട്ടർ അക്രമം അഴിച്ചുവിട്ടത്. മറ്റു സമുദായങ്ങളുടെ ഒരു സ്ഥാപനത്തിന് നേരെയായിരുന്നു എങ്കിൽ ഇവർ ഇതുപോലൊരു അതിക്രമം കാണിക്കുമായിരുന്നോ?. ക്രൈസ്തവ സമുദായത്തിനെതിരെ എന്തും ചെയ്യാം എന്ന ധാരണ തിരുത്തിക്കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എബിവിപി ആയാലും എസ്എഫ്ഐ ആയാലും എംഎസ്എഫ് ആയാലും കെഎസ് യു ആയാലും അടിക്ക് തിരിച്ചടി കിട്ടും എന്ന് ബോധ്യം വന്നാൽ ആരും അനങ്ങില്ല. അങ്ങനെ ഒരു കാലം ക്രൈസ്തവ സമുദായത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു.